ന്യൂ­ഡൽഹി: അസാധാരണ നീക്കവുമായി കേരളം. രാ­ഷ്ട്ര­പ­തി­ക്കെ­തി­രേ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ച് കേ­ര­ള സർ­ക്കാർ. രാജ്യത്തിന്റെ ഭരണ തലവനെതിരെ സുപ്രീംകോടതിയെ സമീപിക്കുക തീർത്തും അസാധാരണമാണ്. സുപ്രീംകോടതി വിധികളെ പോലും പുനപരിശോധിക്കാനുള്ള അധികാരമുള്ള രാജ്യത്തിന്റെ ഭരണഘടനാ തലവനാണ് രാഷ്ട്രപതി. ഇതെല്ലാം അറിഞ്ഞും നിയമപോരാട്ടത്തിന് ഇറങ്ങുകയാണ് കേരളം.

നി­യമ­സ­ഭ പാ­സാക്കി­യ ബില്ലു­ക­ളിൽ തീ­രു­മാ­നം വൈ­കു­ന്ന­തി­നെ­തി­രെ­യാ­ണ് ഹർജി. ഗ­വർ­ണർ രാ­ഷ­ട്ര­പ­തി­ക്ക് അ­യ­ച്ച മൂ­ന്ന് ബില്ലു­ക­ളിൽ തീ­രു­മാ­നം എ­ടു­ക്കു­ന്നി­ല്ലെ­ന്ന് കാ­ട്ടി­യാ­ണ് സം­സ്ഥാ­നം റി­ട്ട് ഹർ­ജി നൽ­കി­യത്. സംസ്ഥാ­ന ചീ­ഫ് സെ­ക്ര­ട്ട­റിയും ടി.പി.രാ­മ­കൃ­ണ്ണൻ എം­എൽ­എ­യു­മാ­ണ് കേ­സി­ലെ ഹർ­ജി­ക്കാർ. രാ­ഷ്­ട്ര­പ­തി­യു­ടെ സെ­ക്ര­ട്ട­റി­യെയും ഗ­വർ­ണ­റെയും കേ­സിൽ ക­ക്ഷി ചേർ­ത്തി­ട്ടുണ്ട്. രാഷ്ട്രപതിയെ നേരിട്ട് കേസിൽ കക്ഷിയാക്കുന്നില്ല. നിർണ്ണായക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.

നി­യമ­സ­ഭ പാ­സാക്കി­യ ഏ­ഴ് ബില്ലു­ക­ളാ­ണ് ഗ­വർ­ണർ ആ­രി­ഫ് മു­ഹമ്മ­ദ് ഖാൻ രാഷ്ട്ര­പ­തി­ക്ക് അ­യ­ച്ചത്. ഇ­തിൽ ലോ­കാ­യു­ക്ത ബില്ലി­ന് മാ­ത്ര­മാ­ണ് അം­ഗീ­കാ­രം ലഭിച്ചത്. മ­റ്റ് മൂ­ന്ന് ബില്ലു­കൾ രാ­ഷ്­ട്രപ­തി തി­രി­ച്ച­യ­ച്ചി­രുന്നു. എ­ന്നാൽ ശേ­ഷി­ക്കു­ന്ന മൂ­ന്ന് ബില്ലു­ക­ളിൽ രാ­ഷ്­ട്രപ­തി തീ­രു­മാ­നം എ­ടു­ത്തി­രു­ന്നില്ല. ഇ­­ത് ചൂ­ണ്ടി­ക്കാ­ട്ടി­യാ­ണ് സം­സ്ഥാ­നം കോ­ട­തി­യെ സ­മീ­പി­ച്ചത്. രാഷ്ട്രപതിക്കെതിരായ പരോക്ഷ പരാതിയായതു കൊണ്ട് തന്നെ സുപ്രീംകോടതിയുടെ നിലപാട് നിർണ്ണായകമാകും.

കേരളത്തിന്റെ ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന ഓരോ നിലപാടും നിർണ്ണായകമാകും. നേരത്തെ വായ്പ എടുക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാടുകളെ കേരളം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു. അത് ഫലം കാണുകയും ചെയ്തുവെന്നാണ് വിലയിരുത്തൽ. നേരത്തെ ബില്ലുകൾ തടഞ്ഞു വയ്ക്കുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയും കോടതിയിൽ നിന്നും പരാമർശം വന്നു. എന്നാൽ സുപ്രീംകോടതിക്കും മുകളിലുള്ള ഭരണഘടനാ പദവിയാണ് രാഷ്ട്രപതിയുടേത്.

രാഷ്ട്രപതിക്ക് നിയമപരമായ നിരവധി പരിരക്ഷയും ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ബില്ലുകളിൽ നിയമ പോരാട്ടം അതിനിർണ്ണായകമാണ്. നിയമസഭ പാസാക്കിയ ലോകായുക്തയിൽ രാഷ്ട്രപതി അനുകൂല തീരുമാനം എടുത്തു. എന്നാൽ സർവ്വകലാശാല ബില്ലും മറ്റും പിടിച്ചു വച്ചു. ഇതോടെ സർവ്വകലാശാലകളിൽ ഗവർണ്ണർക്ക് കൂടുതൽ കരുത്തും കിട്ടി. ഇതിനെ മറികടക്കാനാണ് സുപ്രീംകോടതിയിലെ പുതിയ നീക്കം കേരളം നടത്തുന്നത്.