- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബൈക്ക് യാത്രികന് ദാരുണാന്ത്യം; മരിച്ചത് വാഗമണ്ണുകാരൻ ജിജോ സെബാസ്റ്റ്യൻ
കൊച്ചി: ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ഒരു മരണം. ഒട്ടേറെ യാത്രക്കാർക്ക് പരുക്ക് ഏറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. വൈറ്റില ഭാഗത്തുനിന്നും എത്തിയ കല്ലട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് മറിഞ്ഞു വീണത് ബൈക്ക് യാത്രികന്റെ ദേഹത്തേക്കാണ്. നാഗാലാന്റ് രജിസ്ട്രേഷൻ ബസാണ് അപകടത്തിൽ പെട്ടത്.
വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. 33 വയസ്സുണ്ടായിരുന്നു. ലേക് ഷോർ ആശുപത്രിയാണ് മരണം സ്ഥിരീകരിച്ചത്. സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായ ബസ്, സമീപത്തു നിർത്തിയിട്ട ബൈക്കിനു മുകളിലേക്കു മറയുകയായിരുന്നു. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തിൽപ്പെട്ടത്.
റെഡ് സിഗ്‌നൽ കണ്ടെതിനെ തുടർന്നാണ് ബസ് സഡൺ ബ്രേക്കിട്ടത്. ഈ സമയം സിഗ്‌നൽ കണ്ട് ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു ബൈക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിഞ്ഞു. ഉടനെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷമായിരുന്നു ബൈക്ക് യാത്രികനെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ജിജോ മരിച്ചുവെന്നാണ് സൂചന.
സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് കല്ലട ബസ് ആണ് മറിഞ്ഞത്. ഇടപ്പള്ളി- അരൂർ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്നാണ് ബസ് വന്നത്. ബസിന്റെ ചില്ല് തകർത്താണ് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.