- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മിശ്ര വിവാഹ പരാമർശത്തിനെതിരെ ഉയർന്നത് കടുത്ത വിമർശനം; ലൗജിഹാദ് ആരോപണത്തിന് സമാനമെന്ന വിമർശനം ഉയർന്നതോടെ തിരിത്തുമായി എസ്.വൈ.എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി; എസ്.എഫ്.ഐയും സിപിഎമ്മും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായമില്ലെന്ന് തിരുത്ത്
കോഴിക്കോട്: വിവാദമായ മിശ്ര വിവാഹ പരാമർശത്തിൽ തിരുത്തുമായി എസ്.വൈ.എസ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫൈസിയുടെ അഭിപ്രായത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നന്നതോടെയാണ് തിരുത്തുമായി അദ്ദേഹം രംഗത്തുവന്നത്. എസ്.എഫ്.ഐയും സിപിഎമ്മും ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നാസർ ഫൈസി കൂടത്തായി വിശദീകരിച്ചു.
'എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിൻ ചെയ്യുകയും ഡിവൈഎഫ്ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ എസ്.എഫ്.ഐയും സിപിഎമ്മും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് അഭിപ്രായമില്ല. എല്ലാ മതവിശ്വാസികളിൽപ്പെട്ടവരെയും മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലിം പെൺകുട്ടികളുടെ കാര്യം മാത്രമാണ് ഞങ്ങൾ പറയുന്നത്, ഇത് ഞങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഞങ്ങൾ അതിനെ ഹൈലൈറ്റ് ചെയ്യുന്നു. മറ്റുള്ള വിശ്വാസികളുടെ കാര്യം അവർ പറയട്ടെ'- നാസർ ഫൈസി കൂടത്തായി പറഞ്ഞു.
ഒരു സ്ത്രീയും പുരുഷനും മിശ്രവിവാഹത്തിന് സ്വമേധയാ ഇറങ്ങി തിരിക്കുമ്പോൾ അതിന് സംരക്ഷണം നൽകേണ്ടത് പൊലീസ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളാണെന്നും അല്ലാതെ പാർട്ടിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ഒരു വശത്ത് മുസ്ലിം പ്രീണനം നടത്തുകയും അവകാശങ്ങൾക്കുമൊപ്പം നിൽക്കുകയും ചെയ്യുമ്പോൾ മറുവശത്ത് മതരാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഈ ഇരട്ടത്താപ്പിനെതിരെ വ്യക്തിപരമായി വിയോജിപ്പ് ഉണ്ടെന്നും ഇക്കാര്യം എവിടേയും തുറന്ന് സംസാരിക്കുമെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു.
നേരത്തേ മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് സിപിഎമ്മിനെ നാസർ ഫൈസി രൂക്ഷമായി വിമർശിച്ചിരുന്നു. മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നതിനുപിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയും ആണെന്ന് നാസർ ഫൈനസി ആരോപിച്ചിരുന്നു. സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം
'സങ്കരമിശ്രവിവാഹങ്ങളോ പ്രോത്സാഹിപ്പിക്കുന്ന ചില രാഷ്ട്രീയ കുടില തന്ത്രങ്ങൾ കഴിഞ്ഞ കുറച്ച് നാളായി സോഷ്യൽമീഡിയയിൽ കണ്ടുവരുന്ന പ്രവണതയാണ്.മുസ്‌ലിം മുസ്‌ലിമിനെ വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹൈന്ദവത ഹൈന്ദവ സമൂഹത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് ഭരണഘടന നൽകുന്ന അധികാരമാണ്. പക്ഷേ, ഹിന്ദു മുസ്‌ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതനിരപേക്ഷതയാകൂ എന്നാണ് ചിലരുടെ കുടില തന്ത്രം'.. നാസർ ഫൈസി പറഞ്ഞു. ഈ വാക്കുകൾ വിവാദമാകുകയാിയരുന്നു. സംഘപരിവാർ ഉയർത്തുന്ന ലൗ ജിഹാദ് ആരോപണത്തിന് സമാനമാണ് ഇതെന്ന വിമർശനം ശക്തമായിരുന്നു. ഇതോടെയാണ് ഫൈസി തിരുത്തിയത്.