- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച; സന്ദർശക ഗാലറിയിൽ നിന്നും രണ്ട് യുവാക്കൾ എംപിമാർക്കിടയിലേക്ക് ചാടി; കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളികൾ; മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടി; സുരക്ഷ വീഴ്ച ശൂന്യവേള നടക്കുന്നതിനിടെ; സഭനടപടികൾ നിർത്തിവച്ചു; എംപിമാരെ സുരക്ഷിതമായി മാറ്റി

ന്യൂഡൽഹി: പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച. ലോക്സഭാ നടപടികൾ നടക്കുന്നതിനിടെ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേർ താഴേക്ക് ചാടി. ഇതോടെ സഭാ നടപടികൾ നിർത്തിവെച്ചു. സിഖ് സംഘടനകൾ പാർലമെന്റ് ആക്രമിക്കുമെന്ന് മുന്നറിയിപ്പുകളുണ്ടായിരുന്നു.
ഗാലറിയിൽ നിന്ന് ചാടിയവരിൽ നിന്ന് മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടിയിട്ടുണ്ട്. എംപി മാർക്ക് നേരെ സ്പ്രേ ഉപയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്. ശൂന്യവേള നടക്കുന്നതിനിടെയാണ് സംഭവം. രണ്ട് പേരാണ് താഴേക്ക് ചാടിയത്. ഇവർ കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. എംപിമാരെല്ലാം സുരക്ഷിതരാണ്. എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് രണ്ട് പേരെയും പിടികൂടുകയായിരുന്നു.
പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇയാളുടെ കൈവശം ടിയർ ഗ്യാസുണ്ടായിരുന്നുവെന്നാണ് വിവരം. എംപിമാരെ ലോക്‌സഭയിൽ നിന്നും സുരക്ഷിതമായി മാറ്റി. ഭരണപക്ഷ എംപിമാരുടെ കസേരകളിലേക്കാണ് ചാടിയത്. ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇതിനു പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. ഇതിനിടെ പാർലമെന്റിന് പുറത്ത് പടക്കം പൊട്ടിച്ചയാളും പിടിയിലായിരിക്കുകയാണ്. എംപിമാരെല്ലാം സുരക്ഷിതരാണ്.
ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ഗ്യാസോ അതല്ലെങ്കിൽ കളർ സ്‌പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർ പ്രതികരിച്ചു. യെല്ലോ കളറിലുള്ള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാർ പറയുന്നത്. ഇവരെ എംപിമാരും സെക്യുരിറ്റിയും ചേർന്നാണ് കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി.
പാർലമെന്റിന് പുറത്തും പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. പ്രതിഷേധിച്ചവർ കസ്റ്റഡിയിലാണ്. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. പാർലമെന്റില് സുരക്ഷാ വിന്യാസം കൂട്ടി. ഭീകരമായ അനുഭവമെന്ന് സഭയിലുണ്ടായിരുന്ന രാജ് മോഹൻ ഉണ്ണിത്താൻ അടക്കം എംപിമാർ പ്രതികരിച്ചു. പുക വമിച്ചതോടെ അംഗങ്ങൾ ഇറങ്ങിയോടി. ഇത്തരം വസ്തുക്കളുമായി എങ്ങനെയാണ് അകത്ത് കയറിയതെന്നും അംഗങ്ങൾ ചോദ്യമുയർന്നു.


