- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ചക്രവർത്തി ചമയുന്ന വിജയനോട് 'കിരീടം' താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്; പോരാട്ടം തുടരും, എന്റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരോടും നന്ദി'; ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് വിമർശനം

തിരുവനന്തപുരം: ജയിൽമോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കിരീടം താഴെ വെക്കണമെന്നും ജനങ്ങൾ പിന്നാലെയുണ്ടെന്നും കേരളത്തിന്റെ 'രാജാവ്' ഓർക്കണമെന്നും പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജയിൽമോചിതനായ ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നൽകിയ സ്വീകരണത്തിന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അമ്മ ഉൾപ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ട്. ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടം തുടരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങൾ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയിൽ നിറക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
'ഒമ്പത് ദിവസത്തെയല്ല, ജീവപര്യന്തം ജയിലിലിട്ടാലും ഫാസിസ്റ്റ് സർക്കാരിനെതിരായ പോരാട്ടത്തിൽ ഒരടി പോലും പിറകോട്ട് പോകാൻ കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രസ്ഥാനം ഒരുക്കമല്ല. എത്രയൊക്കെ ഇരുമ്പഴിക്കുള്ളിലാക്കിയാലും പ്രവർത്തകരെ കല്യാശ്ശേരി മുതൽ തിരുവനന്തപുരം വരെ തല്ലിയൊതുക്കിയാലും, നാടിനും ജനങ്ങൾക്കും വേണ്ടി യൂത്ത് കോൺഗ്രസ് നടത്തുന്ന പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല, രാഹുൽ പറഞ്ഞു.
കഴിഞ്ഞ ഒമ്പതുദിവസവും അതിന് മുമ്പും നിർലോഭമായ പിന്തുണ നൽകിയ എന്റെ അമ്മ ഉൾപ്പെടെയുള്ള ഈ നാട്ടിലെ മുഴുവൻ അമ്മമാരോടും, മുഴുവൻ മലയാളികളോടുമുള്ള നന്ദി, വരും ദിവസങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പ്രതിഫലിപ്പിക്കും. ഒരൊറ്റ കാര്യം. ഈ നാടുവാഴുന്ന രാജാവാണെന്ന് വിചാരിക്കുന്ന പിണറായി വിജയനോട് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. കിരീടം താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ 'രാജാവ്' ഓർക്കണം.' -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
വൈകിട്ട് ജാമ്യം ലഭിച്ചെങ്കിലും നടപടികൾ പൂർത്തിയാക്കി ജയിലിന് പുറത്തിറങ്ങുമ്പോൾ രാത്രി 9 മണി കഴിഞ്ഞിരുന്നു. നാല് കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രാഹുൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നിൽ സ്വീകരിക്കാൻ യൂത്ത് കോൺ?ഗ്രസ് പ്രവർത്തകരുടെ വൻ നിരതന്നെയുണ്ടായിരുന്നു. പ്രവർത്തകർക്കൊപ്പം ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎൽഎ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.
രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത, സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘർഷ കേസിലും ജാമ്യം ലഭിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളിൽ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളിൽ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലിൽനിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.


