- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിഘടനവാദത്തിനും ഭീകരവാദത്തിനും കാനഡ ഇടം നൽകുന്നു: എസ് ജയശങ്കർ
ന്യൂഡൽഹി: കാനഡയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പങ്കുവയ്ക്കണമെന്ന അപേക്ഷ തള്ളി ഇന്ത്യയ്ക്കെതിരെ പരസ്യപ്രതികരണം നടത്തുകയാണ് കാനഡ ചെയ്തതെന്ന് ജയശങ്കർ കുറ്റപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു വിമർശനം.
കാനഡിയൻ രാഷ്ട്രീയം വിഘടനവാദത്തിനും ഭീകരവാദത്തിനും ഇടം നൽകിയതാണ് ഇന്ത്യയോടുള്ള സമീപനത്തിലുണ്ടായ മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്ന് എസ്. ജയശങ്കർ പറഞ്ഞു. രാഷ്ട്രീയ ദൗർബല്യം മൂലം കുറച്ച് വർഷങ്ങളായി കാനഡയുടെ രാഷ്ട്രീയത്തിൽ ഭീകരവാദികൾക്കും വിഘടനവാദികൾക്കും ഇടം ലഭിക്കുന്നു. ഇക്കാരണത്താൽ നിരവധി പ്രശ്‌നങ്ങളാണ് അവിടെ ഉണ്ടായിട്ടുള്ളത്.
"കുറച്ചു വർഷങ്ങളായി ഭീകരവാദികൾക്കും തീവ്ര ആശയക്കാർക്കും കാനഡ ഇടം കൊടുക്കുകയാണ്. ഇത് കാനഡയുടെ രാഷ്ട്രീയ ദൗർബല്യമാണ്. ഇതുമൂലം സംഭവിക്കാൻ പാടില്ലാത്ത നിരവധി സംഭവങ്ങളുണ്ടായി" ജയശങ്കർ പറഞ്ഞു.
"ഇന്ത്യയ്ക്കെതിരെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യമായി ആരോപണം ഉന്നയിച്ചു. അതിനുമുൻപ് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ പരസ്പരം കണ്ടിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു. കാനഡയെ ആശങ്കപ്പെടുത്തുന്ന എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ പറയണമെന്നും അന്വേഷണം നടത്താമെന്നും ഞങ്ങൾ അറിയിച്ചു. അവർ ഒന്നും പറഞ്ഞില്ല. പക്ഷേ, പരസ്യമായി ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചു." ജയശങ്കർ കുറ്റപ്പെടുത്തി.
യുഎസിന്റെയും കാനഡയുടെയും രാഷ്ട്രീയത്തെയും ജയശങ്കർ താരതമ്യം ചെയ്തു. "ക്രിമിനലുകളെക്കുറിച്ച് ചില വിവരങ്ങൾ കൈവശമുണ്ടെന്നും അവ കൈമാറുമെന്നും യുഎസ് അറിയിച്ചു. അവ താരതമ്യം ചെയ്ത് ഞങ്ങളുടെ ഭാഗത്തുനിന്ന് അന്വേഷണം നടത്തും. അക്രമങ്ങൾക്കും തീവ്രആശയങ്ങൾക്കും ഭിന്നതയ്ക്കും കാനഡയുടെ രാഷ്ട്രീയത്തിൽ ഇടമുണ്ട്. യുഎസിൽ അത്തരമൊരു പ്രശ്‌നമില്ല" ജയശങ്കർ പറഞ്ഞു. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപട്വന്ത് സിങ് പന്നുവിനെ യുഎസിൽ വച്ച് വധിക്കാൻ ശ്രമം നടന്നെന്ന വിവാദത്തെ ബന്ധപ്പെടുത്തിയായിരുന്നു ജയശങ്കറിന്റെ യുഎസ് കാനഡ താരതമ്യം.
കനേഡിയൻ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചു. അതിന് മുമ്പ് ഇരുരാജ്യത്തിന്റെയും പ്രധാനമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ ഇന്ത്യയോട് പങ്കുവയ്ക്കണമെന്നും അതിൽ അന്വേഷണം നടത്താമെന്നും ഇന്ത്യ പറഞ്ഞെങ്കിലും കാനഡ വിഷയത്തിൽ ഒന്നും തന്നെ പറഞ്ഞില്ലെന്നും ജയശങ്കർ വ്യക്തമാക്കി.