- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി മദ്യനയ കേസിൽ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. സുപ്രീം കോടതി കേജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് നാടകീയ നീക്കങ്ങൾ. കേജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ റൗസ് അവന്യൂ കോടതി സിബിഐക്ക് അനുമതി നൽകിയിരുന്നു.
കെജ്രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യപ്പെടുകയായിരിന്നു. കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.
അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ സിബിഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വേണമെന്ന് സിബിഐ. ആവശ്യപ്പെട്ടേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
കെജ്‌രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‌രിവാളിന്റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ.യുടെ നാടകീയനീക്കം.
കീഴ്ക്കോടതി തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കേജ്രിവാളിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തിങ്കളാഴ്ച കേന്ദ്ര അന്വേഷണ ഏജൻസി അരവിന്ദ് കെജ്രിവാളിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സുപ്രീം കോടതിയിൽ വാദം ആരംഭിക്കുന്നതിന് മുമ്പ്, ബുധനാഴ്ച രാവിലെ 10 മണിക്ക് അരവിന്ദ് കേജ്രിവാളിനെ സിബിഐ വിചാരണ കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളതിനാൽ, അദ്ദേഹത്തിന്റെ ഔപചാരിക അറസ്റ്റ് കോടതിക്ക് മുമ്പാകെ നടത്താനായിരുന്നു സിബിഐയുടെ നീക്കം. തുടർന്ന് സിബിഐക്ക് അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനാകും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാർച്ച് 21-ന് കേജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ കോടതികളെ സമീപിച്ചിരുന്നെങ്കിലും ഇലക്ഷൻ പ്രചരണത്തിന് മാത്രമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ബുധനാഴ്ച റൗസ് അവന്യൂ കോടതിയിൽ സിബിഐ കേജ്രിവാളിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കേജ്രിവാളിനെ സിബിഐ ഇതുവരെ ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു . ഹൈക്കോടതിയുടെ കണ്ടെത്തലിന് വിരുദ്ധമായ ഒരു കണ്ടെത്തലും വിചാരണക്കോടതി നൽകേണ്ടതില്ലെന്നും രേഖകളും വാദങ്ങളും വേണ്ടവിധത്തിൽ വിലമതിക്കപ്പെട്ടിട്ടില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കവേ ഡൽഹി ഹൈക്കോടതി പറഞ്ഞു.