- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഖത്തറിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പൊന്നാനി സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തു; ഇതുവരെ തിരിച്ചറിഞ്ഞത് നാല് മലയാളികളുടെ മൃതദേഹം; കെട്ടിടം തകർന്നുവീണത് അബു ഡ്രൈവിങ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ
മലപ്പുറം: കഴിഞ്ഞ ബുധനാഴ്ച ഖത്തറിലെ ദോഹ അൽ മൻസൂറയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണപ്പെട്ട പൊന്നാനി പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുതുവീട്ടിൽ അഹമ്മദിന്റെ മകൻ അബുവിന്റെ (43) മൃതദേഹം കണ്ടെടുത്തു. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബു ഡ്യൂട്ടി കഴിഞ്ഞ് മുറിയിൽ വിശ്രമിക്കുന്നതിനിടെയാണ് കെട്ടിടം തകർന്ന് വീണത്.
നാല് ദിവസത്തിന് ശേഷമാണ് അബുവിന്റെ മൃതദേഹം കണ്ടെടുത്തത്.ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം മാറഞ്ചേരി സ്വദേശി നൗഷാദിന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇതു വരെ നാല് മലയാളികളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ആമിനയാണ് അബുവിന്റെ മാതാവ്. ഭാര്യ: രഹന, മക്കൾ:റിദാൻ, റിഹാൻ. സഹോദരങ്ങൾ: സാദിഖ്, നാസർ, സമീർ, ജംഷീർ
മരിച്ചവരിൽ മലപ്പുറം മാറഞ്ചേരി സ്വദേശിയുടെ മൃതദേഹവും ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. മാറഞ്ചേരി സ്വദേശി മണ്ണറയിൽ നൗഷാദിന്റെ (44) മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നു. ഒടുവിലാണ്, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് റസൽ, റൈസ
നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി (39)യും അപകടത്തിൽ മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചതായും മരണം സ്ഥിരീകരിച്ചതായും ബന്ധുക്കൾ അറിയിച്ചു. ബി റിങ് റോഡിലെ ലുലു എക്സ്പ്രസിന് പിൻവശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകർന്നുവീണത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കുപറ്റിയതായും ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
രാവിലെ 8.15 ഓടെയാണ് അപകടം സംഭവിച്ചത്. കുറച്ചു പഴക്കമുള്ള കെട്ടിടമായിരുന്നു ഇത്. വിവരം അറിഞ്ഞ ഉടൻ തന്നെ ഖത്തർ ആഭ്യന്തരമന്ത്രാലയം സിവിൽ ഡിഫൻസ്, ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചിരുന്നു.
നിലമ്പൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസൽ. റബീനയാണ് ഭാര്യ. മക്കൾ: റന, നദയ, മുഹമ്മദ് ഫാബിൻ.
മരിച്ച ഫൈസൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. പത്തുവർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. നാലുവർഷം മുമ്പാണ് ദോഹയിലെത്തിയത്.ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു ഫൈസൽ. ഭാര്യ, റബീന. മക്കൾ, റന, നദയ.മുഹമ്മദ് ഫാബിൻ, പിതാവ്, അബ്ദുൾ സമദ്, മാതാവ്.ഖദീജ