സിപിഎമ്മിനെ സംസ്ഥാനത്ത് കടപുഴക്കിയെറിഞ്ഞതിന്റെ ഒരു പ്രധാന കാരണം നന്ദിഗ്രാം ആയിരുന്നെങ്കിൽ ഇപ്പോൾ 'മമതയുടെ നിന്ദിഗ്രാം' എന്ന് അറിയപ്പെടുന്ന സന്ദേശ്ഖാലി ആക്രമണങ്ങളുടെ വാർത്തയാണ് ബംഗാളിൽ ചർച്ചയാവുന്നത്. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെയും കൂട്ടാളികളുടെയും നിരന്തര ആക്രമണത്തിന് വിധേയരാവുന്ന സന്ദേശ്ഖാലിയിലെ സ്ത്രീകൾ, ഗ്രാമം സന്ദർശിച്ച ബിജെപി നേതാക്കൾക്കും, മാധ്യമ പ്രവർത്തകർക്കുമുമ്പാകെ ഞെട്ടിക്കുന്ന ലൈഗികാതിക്രമത്തിന്റെ വിവരങ്ങാണ് പങ്കുവെച്ചത്.

ബംഗാളിലെ 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി എന്ന നാട് ഇപ്പോൾ കലാപങ്ങളിൽ വെന്തുരുകയാണ്. നമ്മുടെ കണ്ണുർ ജില്ലയൊക്കെ പോലെ ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു 24 പർഗാന ജില്ല. എന്നാൽ ഇവിടെ ഇപ്പോൾ സിപിഎം നേതാക്കളും അണികളും ഒന്നടങ്കം ബിജെപിയിലാണ്. അതുകൊണ്ടുതന്നെ തൃണമൂൽ- ബിജെപി സംഘർഷം എന്ന പേരിലാണ് ഇവിടുത്തെ വാർത്തകൾ പുറത്തുവരാറുള്ളത്.

രണ്ടാഴ്ചമുമ്പ് ഒരു 13കാരിയെ ഈ ഗുണ്ടകൾ കൂട്ടബലാത്സംഗം ചെയ്തുകൊന്നതോടെ കാര്യങ്ങൾ പിടിവിട്ടു. ദലിതരും, ആദിവാസികളുമായ പാവങ്ങളായ അമ്മമാർ സഹികെട്ടതോടെ വടിയും പന്തുവുമായി തെരുവിലിറങ്ങിയിരിക്കയാണ്. ഗവർണ്ണർ സി വി ആനന്ദബോസ് റിപ്പോർട്ട് തേടിയിട്ടും സംഘർഷങ്ങൾക്ക് ശമനമില്ല. ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ ഗുണ്ടയെ പിടികൂടാതെ പോരാട്ടം അവസാനിപ്പിക്കില്ല എന്നാണ് അമ്മമാരുടെ നിലപാട്. എന്നാൽ മമത സർക്കാരാവട്ടെ, തൃണമൂൽ അക്രമികൾക്ക് നിർലോഭമായ പിന്തുണയാണ് കൊടുക്കുന്നത്. ഇത്രവലിയ പ്രക്ഷോഭം ഉണ്ടായിട്ടും ആകെ രണ്ടുപേരയാണ് ഇതുവരെ അറസ്റ്റ് ചെത്തിട്ടുണ്ട്. തൃണമൂൽ നേതാക്കളായ ഷാജഹാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ ആദിവാസി ഭൂമി തട്ടിയെടുത്ത് അടക്കമുള്ള കാര്യങ്ങളിൽ പതുക്കെയാണ് അന്വേഷണം നടക്കുന്നത്.

ലൈംഗിക അടിമകളുടെ ഗ്രാമം

ഒരു ഗ്രാമത്തിലെ പിന്നാക്ക ആദിവാസി സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ച തൃണമൂൽ നേതാക്കളുടെ ഞെട്ടിക്കുന്ന കഥകളാണ് ഇവിടുത്തെ സമരക്കാരായ സ്ത്രീകൾക്ക് പറയാനുള്ളത്. ഇപ്പോൾ ഒളിവിലുള്ള തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് അടക്കമുള്ളവർ നേരത്തെ സിപിഎമ്മിൽ ആയിരുന്നു. എന്നാൽ 2011-ൽ ഭരണമാറ്റം ഉണ്ടായതോടെ അവർ ത്രിണമൂലിലേക്ക് കാലുമാറി. തൃണമൂലിന്റെ അക്രമം താങ്ങാൻ വയ്യാതായ ഇടതുപ്രവർത്തകർ ഒന്നടങ്കം ബിജെപിയിലേക്കും മാറി.

വർഷങ്ങളായി തൃണമൂലിന്റെ നേതൃത്വത്തിൽ ശരിക്കും ജംഗിൾ രാജാണ് ഇവിടെ നടക്കുന്നത്. പാവപ്പെട്ട ഹിന്ദു, ദളിത്, ആദിവാസികളുടെ ഭൂമിക പിടിച്ചെടുത്ത് ചെമ്മീൻകെട്ടും കോഴി ഫാമുകളും തുടങ്ങുക എന്നതാണ് ഷാജഹാന്റെ നേതൃത്വത്തിലുള്ള തൃണമൂൽ ഗുണ്ടകളുടെ ആദ്യ പണി. ചെറുപ്പക്കാരികളും സുന്ദരികളായ സ്ത്രീകളെ തട്ടി കൊണ്ടു പോയി കൂട്ടബലാൽസംഗം നടത്തുകയും അവരെ മാസങ്ങളോളം ലൈംഗിക അടിമകളാക്കി വെക്കുകയും ചെയ്യുക ഇവരുടെ രീതിയാണ്. മമത ഭരിക്കുന്ന ബംഗാളിൽ തൃണമൂൽ ഗുണ്ടകൾക്കെതിരെ പരാതിപ്പെട്ടിട്ട് കാര്യമുണ്ടായില്ല. പരാതിക്കാരെയും പൊലീസും ഗുണ്ടകളും കൈകാര്യം ചെയ്തു.

സന്ദേശ്ഖാലിയിലെ വനിതകൾ അവർ വിധേയരാക്കപ്പെട്ട ക്രൂരാനുനുഭവൾ ബംഗ്ലാ ഭാഷയിൽ മാധ്യമങ്ങളോട് വ്യക്തമായി വിവരിച്ചു. ''ത്രിണമുൽ കോൺഗ്രസ്സ് പ്രവർത്തകർ വീടുകളിലെത്തി അന്വേഷിക്കുമായിരുന്നു. ഏതു സ്ത്രീയാണ് സുന്ദരി, ആരൊക്കെ എത്ര ചെറുപ്പമാണെന്ന്! പേടിച്ചരണ്ട് സഹായത്തിനു വേണ്ടി കരയുന്ന സ്ത്രീകളുടെ ഭർത്താക്കന്മാരോട് ആ ഗുണ്ടകൾ പറയും. നിങ്ങൾക്ക് പേരിനുമാത്രം ഭർത്താവാണെന്നു പറയാം. പക്ഷേ നിങ്ങൾക്ക് അതിനപ്പുറം ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല. അവർ ഞങ്ങളെ രാത്രികൾ തോറും ആവർത്തിച്ച് കൂട്ടിക്കൊണ്ടു പോകും. എന്നിട്ടു പറയും: ത്രിണമൂൽ പ്രവർത്തകർക്ക് തൃപ്തിയാകും വരെ നിങ്ങളെ രക്ഷപെടാൻ അനുവദിക്കുകയില്ല.'- ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ബിജെപി പ്രതിനിധിയായ സ്മൃതി ഇറാനിയുടെ കണ്ഠം ഇടറി.

ബിജെപി ശക്തമായ പ്രക്ഷോഭത്തിന്

കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയോടു ചോദിക്കുന്നു: ''മമതാ ജി ഹിന്ദു ഉന്മൂലനത്തിന്റെ പേരിലാണ് ഇനി നിങ്ങൾ അറിയപ്പെടുക. പട്ടികജാതി-പട്ടിക വർഗക്കത്തിലെ, മത്സ്യബന്ധന സമൂഹത്തിലെ, കർഷക സമൂഹത്തിലെ സ്ത്രീകളുടെ മാനം നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി വ്യാപാരം ചെയ്തിരിക്കുന്നു; മമതാ നിങ്ങൾ എന്തുകൊണ്ട് ത്രിണമൂൽ കോൺഗ്രസ്സ് ഗുണ്ടകളെ, വീടുവീടുവീടാന്തരം കയറി ഇറങ്ങി വിവാഹിതരായ ഹിന്ദു യുവതികളെ കണ്ടു പിടിച്ച് നിരന്തരം ബലാത്സംഗത്തിന് വിധേയരാക്കാൻ കയറൂരി വിടുന്നു?''.

അനുസരിക്കാൻ മടി കാണിച്ച ഇരകളോട് പറഞ്ഞത് തൃണമൂൽ ഗുണ്ടകൾ പറയുന്നത് കേട്ടില്ലെങ്കിൽ അവരുടെ ഭർത്താക്കന്മാരുടെ തലകളറുത്ത് കൈയിൽ കൊടുക്കുമെന്നായിരുന്നു. പാവപ്പെട്ട ഹിന്ദു പിന്നാക്ക വിഭാഗക്കാരുടെ വയലുകളുൾപ്പടെയുള്ള ഭൂമികൾ പിടിച്ചെടുത്ത് ഇവർ സ്വന്തമാക്കിയിട്ടുണ്ട്. അവിടെ വീടുവെക്കും. കച്ചവട സ്ഥാപനങ്ങൾ പണിയും. വയലുകൾ മീൻ വളർത്തൽ കേന്ദ്രങ്ങളാക്കി മാറ്റും. അവിടെ സഹികെട്ട സ്ത്രീകൾ രണ്ടും നിശ്ചയിച്ച് പോരാട്ടത്തിനിറങ്ങിയിട്ട്. അത്തരത്തിൽ ഒരു സ്ഥലത്ത് സ്ഥാപിച്ച കോഴിഫാമിന് തീയിട്ടതും വാർത്തയായിട്ടുണ്ട്. ദ ടെലിഗ്രാഫ് അടക്കമുള്ള പത്രങ്ങൾ ഇക്കാര്യങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇപ്പോൾ റേഷൻ കുംഭകോണത്തിൽ ഇഡി നടപടിയെടുത്തിനിനെ തുടർന്ന് ഷാജഹാൻ ഷെയ്ഖ് മുങ്ങിയതോടെയാണ് ഇത്രയെങ്കിലും പറയാൻ ഇവിടുത്തെ ജനങ്ങൾക്ക് ധൈര്യം വന്നത്. മമതയുടെ ഭരണകൂടത്തിന്റെ ഒത്താശയോടെ ഇഡി ഉദ്യോഗസ്ഥരെ കൊന്നുതള്ളി റെയ്ഡ് പ്രതിരോധിക്കാൻ ഷാജഹാനും കൂട്ടാളികളും കല്ലും കട്ടയും ആയുധങ്ങളുമായി ഗുണ്ടാപ്പടയെ ഒരുക്കിയിറക്കുകയാണ് ചെയ്തത്. പക്ഷേ ഇഡി ഉറച്ചുനിന്നതോടെ ഷാജഹാൻ മുങ്ങി.

ബാലാൽത്സംഗക്കൊലയിൽ പൊലീസ് ഇപ്പോഴും മെല്ലേപ്പോക്കാണ് തുടരുന്നത്. സന്ദേശ്ഖാലിയിലെ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ച ബിജെപി പ്രാദേശിക നേതാവ് വികാസ് സിംഗിനെയും മുൻ സിപിഎം എംഎ‍ൽഎ. നീരപാദസർക്കാരിനെയും അറസ്റ്റുചെയ്യുകയാണ് മമതയുടെ പൊലീസ് ചെയ്തത്. ത്രിണമൂലിന്റെ തണലിൽ ഇസ്ലാമിക വർഗീയ ശക്തികൾ ശക്തി പ്രാപിക്കയാണെന്ന് ബിജെപി നേരത്തെ ആരോപിക്കുന്നുണ്ട്. സീതാറം യെച്ചൂരി അടക്കമുള്ള സിപിഎം നേതാക്കാൾ സന്ദേശ്ഖാലി വിഷത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ വൈകാതെ ഗ്രാമം സന്ദർശിക്കുമെന്നാണ് അറിയുന്നത്.