കണ്ണൂര്‍: സെല്‍ഫിയെടുക്കുന്നതിനിടെ പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കായി ഫയര്‍ ഫോഴ്‌സ്‌തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയും പുഴയിലെ അതിശക്തമായ ഒഴുക്കും അതിജീവിച്ചു കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ഇരിക്കൂര്‍ സിബ്ഗകോളേജ് സൈക്കോളജി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനികളായ എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ ബാന (20)ചക്കരക്കല്‍ നാലാം പീടികയിലെ ശ്രീലക്ഷ്മി ഹൗസില്‍ പ്രദീഷിന്റെയും സൗമ്യയുടെയും മകള്‍ സൂര്യ (21 എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.

ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു. പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് സംഭവം ഷെഫീഖാണ് ഷഹര്‍ബാനയുടെ ഭര്‍ത്താവ്. കോളേജില്‍ കണ്ണൂര്‍ സര്‍വകലാശാല നടത്തുന്ന പരീക്ഷ കഴിഞ്ഞ് സഹപാഠി നിയായ ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണനായി പൂവം കടവിലെത്തുകയായിരുന്നു.

മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മട്ടന്നൂര്‍ ഇരിട്ടി എന്നിവടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സുമെത്തി തെരച്ചില്‍ നടത്തി. പഴശി പദ്ധതിയുടെ വൃഷ്ടി പ്രദേശമായ പൂവം കടവ് അടിയൊഴുക്ക് ഏറെയുള്ള പ്രദേശമാണ്. കാലവര്‍ഷം കടുക്കുമ്പോള്‍ അതിശക്തമായ അടിയൊഴുക്കാണ് ഇവിടെ അനുഭവ പ്പെടുന്നത്.

അതിമനോഹരമായ പ്രകൃതി ദൃശ്യമുള്ള സ്ഥലമായതിനാല്‍ വേനല്‍ക്കാലങ്ങളില്‍ നിരവധി വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. പുഴയില്‍ കാണാതായ കൂട്ടുകാരികള്‍ക്കായി പ്രാര്‍ത്ഥനയോടെ കാത്തു നില്‍ക്കുകയാണ് നാടും നാട്ടാരും കളിയും ചിരിയുമായി പുഴയരികിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ ഒഴുക്കില്‍ കാണാതായതിന്റെ നടുക്കം ഇനിയും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിട്ടു മാറിയിട്ടില്ല.