- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതിക്ക് നൽകിയ കുടിവെള്ള ബോട്ടിലിൽ ഹോട്ടൽ ജീവനക്കാരന്റെ ശുക്ലം; കാലിഫോർണിയയിലെ ഫൈവ്സ്റ്റാർ ഹോട്ടലിനെതിരെ ലൈംഗിക ആക്രമണത്തിന് കേസ്
തനിക്ക് നൽകിയ വെള്ളക്കുപ്പിയിൽ ഹോട്ടലിലെ ഒരു ജീവനക്കാരന്റെ ശുക്ലം ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ട് ഒരു യുവതി റിറ്റ്സ്- കാൾടൺ ഹോട്ടലിനെതിരെ നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാൺ'. ജെയ്ൻ എന്നും ജോൺ ഡോ എന്നും മാത്രം പരാതിയിൽ പരാമർശിച്ചിട്ടുള്ള,. പരാതിക്കാരായ ദമ്പതികൾആരോപിക്കുന്നത് ഹോട്ടലിന്റെ നിരുത്തരവാദപരമായ സമീപനം മൂലം തങ്ങൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തു എന്നാണ്.
കഴിഞ്ഞ നവംബർ മാസത്തിൽ റിറ്റ്സ് കാൾട്ടൺ ഹാഫ് മൂൺ ബേ റിസോർട്ടിൽ താമസിക്കുന്നതിനിടയിൽ ഉണ്ടായ അനുഭവം തങ്ങൾക്ക് അതിയായ മാനസിക വ്യഥ ഉണ്ടാക്കിയെന്നും ഭയം ജനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു. തങ്ങളുടെ മകൾക്കൊപ്പം ഒരു ജന്മദിനം ആഘോഷിക്കുവാനായിട്ടായിരുന്നു അവിടെ പോയതെന്നും കാലിഫോർണിയ ഡിസ്ട്രിക്റ്റ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
താൻ ഹോട്ടലിന്റെ ഫ്രണ്ട് ഡസ്‌കിൽ ഒരു കുപ്പി വെള്ളത്തിന് ഓർഡർ നൽകിയിരുന്നു എന്നാണ് യുവതി അവകാശപ്പെടുന്നത്. പിന്നീട് ഒരു പുരുഷ ജീവനക്കാരൻ അഞ്ച് കുപ്പി വെള്ളം മുറിയുടെ വാതിലിൽ എത്തിച്ചു. എല്ലാം കൃത്യമായതിനാൽ താൻ ഉറങ്ങാൻ പോയി എന്നും അവർ പരാതിയിൽ പറയുന്നു. പാതിയുറക്കം കഴിഞ്ഞ് വെള്ളം കുടിക്കാൻ പോയപ്പോഴാണ് താൻ കാര്യങ്ങൾ തിരിച്ചറിഞ്ഞതെന്ന് അവർ പറയുന്നു.
കുപ്പിയിലെ വെള്ളത്തിന്റെ നിറത്തിൽ അൽപം വ്യത്യാസം കാണപ്പെട്ടു. മാത്രമല്ല, കുടിച്ചു നോക്കിയപ്പോൾ രുചിക്കും വ്യത്യാസം. അത് ശുക്ലമാണെന്ന് സംശയംതോന്നുകയും തന്റെ ഭർത്താവിനെ വിളിച്ചുണർത്തുകയും ചെയ്തു എന്ന് പരാതിയിൽ യുവതി പറയുന്നു. തുടർന്ന് അവർ ഹോട്ടൽ മാനേജ്മെന്റുമായും പിന്നീട് പൊലീസുമായും ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് ആ കുപ്പിയിലെ ജലം ലബോറട്ടറിയിൽ പരിശോധനക്കായി മാനേജ്മെന്റ് അയച്ചു. സംഭവം നടന്ന് രണ്ടു മാസത്തിനു ശേഷം ഹോട്ടലിന്റെ ഒരു പ്രതിനിധി അവരെ ഫോൺ വഴി ബന്ധപ്പെടുകയും വെള്ളത്തിൽ ശുക്ലം കലർന്നിരുന്നതായി ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ച വിവരം അറിയിക്കുകയുമായിരുന്നു. ഇത് ചെയ്ത ജീവനക്കാരൻ ആരെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ, ചില മാരിയട്ട് റിവാർഡ് പോയിന്റുകൾ നഷ്ടപരിഹാരമായി നൽകി പ്രശ്നം പരിഹരിക്കാനായിരുന്നു ഹോട്ടൽ അധികൃതർ ശ്രമിച്ചത്.
ആ പോയിന്റുകൾ ഉപയോഗിക്കാൻ കഴിയുന്നത് അതേ റിസോർട്ടിൽ ഒരിക്കൽ കൂടി താമസിക്കാൻ മാത്രമായിരുന്നു. അത് അവർ നിരാകരിക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണവുമായി ഹോട്ടൽ അധികൃതർ സഹകരിച്ചില്ലെന്നും കോടതിയിൽ ആരോപിക്കപ്പെട്ടിട്ടുണ്ട്. പ്രശ്നം ഉണ്ടാക്കിയ കുപ്പിയും വെള്ളവും പൊലീസിന് കൈമാറാൻ ഹോട്ടൽ തയ്യാറായില്ല. അത് ലഭിച്ചിരുന്നെങ്കിൽ ഡി എൻ എ പരിശോധന നടത്തി യഥാർത്ഥ പ്രതിയെ കണ്ടെത്താമായിരുന്നു എന്നും കോടതിയിൽ ബോധിപ്പിച്ചു.