- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിരോവസ്ത്രമില്ലാതെ ഹോട്ടലിലിരുന്ന് ഭക്ഷണം കഴിച്ചു; ഇറാനിൽ യുവതിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്; യുവതിയെ തടവിലാക്കിയോ എന്ന സംശയത്തിൽ കുടുംബം
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവതിയെ ഇറാനിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ധോന്യ റാഡ് എന്ന യുവതിയെയാണ് ഇറാൻ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്.
ധോന്യയും സുഹൃത്തായ മറ്റൊരു യുവതിയും തല മറയ്ക്കാതെ ഹോട്ടലിലിരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നാണ് കുടുംബം അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇറാനിൽ സാധാരണമായുള്ള ചായക്കടകളിലൊന്നിൽ നിന്നുള്ള ചിത്രമാണ് വൈറലായത്. ഇത്തരം ചായക്കടകളിൽ പുരുഷന്മാർ ഏറെയെത്തുന്ന ഇടങ്ങളാണ്. ചിത്രം വൈറലായതിന് പിന്നാലെ സുരക്ഷാ ഏജൻസിയിൽ നിന്നും സഹോദരിയെ വിളിപ്പിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി ധോന്യയുടെ സഹോദരി അന്തർ ദേശീയ മാധ്യമങ്ങളോട് പറയുന്നു.
വിശദീകരണം നൽകാൻ ചെന്നപ്പോഴാണ് അറസ്റ്റുണ്ടായതെന്നും മണിക്കൂറുകൾ പിന്നിട്ട ശേഷവും വിവരമൊന്നുമില്ലെന്നും ധോന്യയുടെ സഹോദരി ആരോപിക്കുന്നു. തെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ ധോന്യയെ തടവിലാക്കിയോയെന്ന സംശയത്തിലാണ് കുടുംബമുള്ളത്.
ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എവിൻ ജയിൽ രാഷ്ട്രീയപരമായും ആശയപരമായും വിയോജിപ്പുള്ളവരെ തടവിലാക്കുന്ന ഇടമാണ്. സമീപകാലത്ത് നിരവധി ആളുകളെയാണ് ഇറാനിൽ ഇത്തരത്തിൽ അനധികൃതമായി തടവിലാക്കിയിട്ടുള്ളത്. എഴുത്തുകാരിയായ മോന ബോർസുവേയ്, ഇറാൻ ഫുട്‌ബോൾ താരം ഹൊസെയ്‌ന മാഹിനി, മുൻ ഇറാൻ പ്രസിന്റ് അലി അക്‌ബർ ഹഷ്‌ഹെമി റാഫ്‌സാൻജനിയുടെ മകൾ ഫെയ്‌സെയ് റാഫ്‌സാൻജനി എന്നിവരെ സമീപകാലത്ത് ഇവിടെ തടവിലാക്കിയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.