ഡെറാഡൂൺ: കുതിരയുടെ കാൽ തല്ലിയൊടിച്ച ബിജെപി എംഎൽഎയ്ക്കു ജാമ്യമില്ല. ഉത്തരാഖണ്ഡിൽ പ്രക്ഷോഭത്തിനിടെ പൊലീസ് കുതിരയുടെ കാലാണു ബിജെപി എംഎ‍ൽഎ ഗണേശ് ജോഷി തല്ലിയൊടിച്ചത്. ധക്രാണി അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഗണേശ് ജോഷിയുടെ ജാമ്യം തള്ളിയത്. ഇന്നലെ ജോഷിയെ റിമാന്റ് ചെയ്തിരുന്നു. ഗണേശ് ജോഷിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ വാക്‌പോര് രൂക്ഷമായി. ജോഷിയുടെ അറസ്റ്റിന് പിന്നിൽ കോൺഗ്രസിന്റെ ഗൂഢാലോചനയാണെന്ന ബിജെപിയുടെ ആരോപണം മുഖ്യമന്ത്രി ഹരീഷ് റാവത്ത് തള്ളി.