നോർത്ത് ഡെക്കോട്ട : നോർത്ത് ഡെക്കോട്ടയിൽ മാതാവും മൂന്നുകുട്ടികളും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ്.വെൽഫെയർ ചെക്ക് നടത്തുന്നതിനിടയിലാണ്. ഇവർ വീട്ടിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ കാണാതിരുന്നതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്.

മാതാവ് ആസ്ട്ര വോക്ക് (35) കുട്ടികളായ ടയ് ലർ (14) എയ്ഡൻ (10) അരിയാന(6) എന്നിവരാണ് മരിച്ചതെന്നും, വീടിനകത്തു നിന്നും ഒരു തോക്ക്ലഭിച്ചതായും ഗ്രാന്റ് ഫോർക്ക് പൊലീസ് ലഫ്റ്റ് ഡെറിക് സിമ്മൽ പറഞ്ഞു.

വീടിനകത്തേക്ക് അതിക്രമിച്ചു കടന്നതായി കാണുന്നില്ലെന്നും കുട്ടികളെവെടിവെച്ചു കൊലപ്പെടുത്തിയശേഷം മാതാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ്‌പൊലീസ് കരുതുന്നത്. രണ്ടു മാസം മുമ്പാണ് ഇവർ ഇവിടെ താമസത്തിനെത്തിയത്.കഴിഞ്ഞ ആഴ്ച മാതാവ് ആസ്ട്ര ഗൊ ഫണ്ട് മി പേജിൽ താനും മക്കളും മാനസ്സികരോഗികളാണെന്നും ഡിപ്രഷൻ രോഗത്തിനടികളാണെന്നും സൂചിപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ നടത്തേണ്ടി വന്നതായും ബില്ലുകൾഅടക്കാൻ പണമില്ലെന്നും എഴുതിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി.സംഭവത്തെ കുറിച്ചു ഗ്രാന്റ് ഫോർക്ക് പൊലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്.