- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളെല്ലാം ഒരുപോലെ എതിർത്തതോടെ മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; കേരളത്തിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞിട്ടില്ല; ചിലയിടങ്ങളിൽ ഒന്നാമത് യുഡിഎഫും രണ്ടാമത് ബിജെപിയുമെന്നാണ് വിശദീകരിച്ചത്: പ്രസംഗത്തിന്റെ ഭാഗങ്ങൾ അടർത്തിയെടുത്ത് വിവാദമാക്കിയെന്ന് വിശദീകരണം
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുട്ടനാട്ടിൽ നടത്തിയ അരുവിക്കര മോഡൽ പ്രസംഗം വിവാദമായതോടെ വിശദീകരണവമായി അദ്ദേഹം രംഗത്തെത്തി. കേരളത്തിൽ മത്സരം നടക്കുന്നത് ബിജെപിയും യുഡിഎഫും തമ്മിലാണെന്ന പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തെ എതിർത്തുകൊണ്ട് എം കെ ആന്റണിയും സുധീരനും ചെന്നിത്തലയും എതിർത്തതോടെയും സംഭവം സിപിഐ(എം) നേതാക്കാൾ ആയുധമാക്കിയിരുന്നു. ഇതോടെയാണ് ഉമ്മൻ ചാണ്ടി മലക്കം മറിഞ്ഞത്. തന്റെ പ്രസംഗം അടർത്തിയെടുത്ത് വിവാദമാക്കിയതാണ്. കേരളത്തിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞിട്ടില്ല. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സിപിഐ(എം) ആരോപണത്തിനുള്ള മറുപടിയാണ് പറഞ്ഞത്. ചിലയിടങ്ങളിൽ ഒന്നാമത് യുഡിഎഫും രണ്ടാമത് ബിജെപിയുമാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന യുഡിഎഫിന് വോട്ടുമറിക്കാനാകില്ല. വോട്ടുമറിക്കുന്നത് രണ്ടും മൂന്നും സ്ഥാനത്തുള്ളവരാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ബ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുട്ടനാട്ടിൽ നടത്തിയ അരുവിക്കര മോഡൽ പ്രസംഗം വിവാദമായതോടെ വിശദീകരണവമായി അദ്ദേഹം രംഗത്തെത്തി. കേരളത്തിൽ മത്സരം നടക്കുന്നത് ബിജെപിയും യുഡിഎഫും തമ്മിലാണെന്ന പ്രസംഗമാണ് വിവാദമായത്. പ്രസംഗത്തെ എതിർത്തുകൊണ്ട് എം കെ ആന്റണിയും സുധീരനും ചെന്നിത്തലയും എതിർത്തതോടെയും സംഭവം സിപിഐ(എം) നേതാക്കാൾ ആയുധമാക്കിയിരുന്നു. ഇതോടെയാണ് ഉമ്മൻ ചാണ്ടി മലക്കം മറിഞ്ഞത്.
തന്റെ പ്രസംഗം അടർത്തിയെടുത്ത് വിവാദമാക്കിയതാണ്. കേരളത്തിൽ മൽസരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് പറഞ്ഞിട്ടില്ല. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സിപിഐ(എം) ആരോപണത്തിനുള്ള മറുപടിയാണ് പറഞ്ഞത്. ചിലയിടങ്ങളിൽ ഒന്നാമത് യുഡിഎഫും രണ്ടാമത് ബിജെപിയുമാണ്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന യുഡിഎഫിന് വോട്ടുമറിക്കാനാകില്ല. വോട്ടുമറിക്കുന്നത് രണ്ടും മൂന്നും സ്ഥാനത്തുള്ളവരാണെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിനെ കാണുന്നില്ല
യുഡിഎഫും ബിജെപിയും തമ്മിലാണു കേരളത്തിൽ മത്സരം നടക്കുതെന്ന് ഞാൻ കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചതായി ചാനലുകൾ സംപ്രേഷണം ചെയ്ത വാർത്ത തികച്ചും അടിസ്ഥാനരഹിതമാണ്. തുടർ ഭരണത്തിനു ശ്രമിക്കുന്ന കോൺഗ്രസ് ബിജെപിയുമായി ധാരണയുണ്ടാക്കുന്നുവെന്ന സിപിഐ(എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് കുട്ടനാട്ടിൽ മറുപടി പറയുകയായിരുന്നു ഞാൻ.
മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫ് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തു ബിജെപിയാണ്. ഇതാണു മറ്റു ചില മണ്ഡലങ്ങളിലും കാണുത്. ബിജെപി ശക്തമായി മത്സരിക്കുന്നിടത്ത് സിപിഎമ്മിന്റെ മത്സരം കാണുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ എങ്ങനെ ധാരണയുണ്ടാക്കും? സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടാക്കിയെങ്കിൽ അത് മറച്ചുവയ്ക്കാനാണോ യെച്ചൂരി ശ്രമിക്കുത് എന്നാണ് ഞാൻ ചോദിച്ചത്.
മഞ്ചേശ്വരത്തും കാസർകോടും അതുപോലെ മറ്റു ചില മണ്ഡലങ്ങളിലും ഒന്നാം സ്ഥാനത്തുനിൽക്കുന്ന യുഡിഎഫിന് എങ്ങനെ വോട്ട് മറിക്കാനാകും? രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നവർ തമ്മിലേ വോട്ട് മറിക്കൽ സാധ്യമാകൂ. രണ്ടു കൂട്ടരുടേയും പ്രഖ്യാപിത ശത്രു കോൺഗ്രസാണ്. കോൺഗ്രസ് മുക്തഭാരതത്തിനുവേണ്ടി ഏതടവും പയറ്റുന്നവരാണ് ബിജെപി. മതേതര കേരളത്തിൽ അക്കൗണ്ട് തുറക്കണമെന്നത് അവരുടെ ഏറ്റവും വലിയ ആഗ്രഹമാണ്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിൽ വന്ന് വിഭജന രാഷ്ട്രീയം പറഞ്ഞ് എങ്ങനെയും അക്കൗണ്ട് തുറക്കാൻ ശ്രമിക്കുകയാണ്.
അതേസമയം, കേരളം കൂടി നഷ്ടപ്പെട്ടാൽ സിപിഎമ്മിന്റെ ഭാവി പരിതാപകരമാകും. ഇതാണ് ഇവർ രണ്ടുപേരും തമ്മിൽ ധാരണയുണ്ടാകാൻ കാരണമെന്നും ഞാൻ അവിടെ പറഞ്ഞിരുന്നു. ദേശീയ തലത്തിൽ ബിജെപിയെ എതിർക്കാനും തോൽപ്പിക്കാനും ശക്തിയുള്ള ഒരേയൊരു പാർട്ടി കോൺഗ്രസ് ആണ്. കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്നു പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. അത് കേരളത്തിൽ വിലപ്പോകില്ല.
കുട്ടനാട്ടിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്നു ഒരുഭാഗം മാത്രം അടർത്തിയെടുത്തു വിവാദമാക്കാനാണു ചിലർ ശ്രമിക്കുന്നത്. ഞാൻ വിശദീകരിച്ചത് എന്താണെന്ന് മനസിലാക്കാതെയാണ് വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത്.



