- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർക്ക് പക്ഷപാതിത്വമെന്ന് രാഹുൽ ഗാന്ധി; ഒരാളുടെ ശബ്ദം മാത്രമാണ് രാജ്യത്തുകേൾക്കുന്നതെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ; എംപിമാർക്ക് രാഹുൽ ഉപദേശം നൽകണമെന്ന് അദ്വാനി
ന്യൂഡൽഹി: ബിജെപിക്കെതിരെ ശബ്ദമുയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി. രാജ്യത്ത് ഒരാളുടെ ശബ്ദം മാത്രമാണ് കേൾക്കാനാകുന്നതെന്നും രാഹുൽ വിമർശിച്ചു. പ്രതിപക്ഷാംഗങ്ങൾക്ക് ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങുകയും മുദ്രാവാക്യം

ന്യൂഡൽഹി: ബിജെപിക്കെതിരെ ശബ്ദമുയർത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി. രാജ്യത്ത് ഒരാളുടെ ശബ്ദം മാത്രമാണ് കേൾക്കാനാകുന്നതെന്നും രാഹുൽ വിമർശിച്ചു. പ്രതിപക്ഷാംഗങ്ങൾക്ക് ലോക്‌സഭയിൽ സംസാരിക്കാൻ അവസരം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
നിഷ്പക്ഷത പാലിക്കേണ്ട സ്പീക്കർ സുമിത്ര മഹാജൻ പോലും ഒരു ഭാഗത്തിന് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. വർഗീയ കലാപങ്ങൾ രാജ്യത്ത് നടക്കുമ്പോൾ അതെക്കുറിച്ച് ലോക്‌സഭയിൽ ചർച്ചയ്ക്കുപോലും സർക്കാർ തയ്യാറാകുന്നില്ല. ചർച്ച നടത്തണമെന്ന് താനടക്കമുള്ള എംപിമാർ സഭയിൽ ആവശ്യപ്പെട്ടിട്ടും സർക്കാർ ചെവിക്കൊണ്ടില്ലെന്നും രാഹുൽ പരാതിപ്പെട്ടു. രാജ്യത്തെ വർഗീയ സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു.
ചർച്ച ചെയ്യത്തക്കവിധത്തിൽ രാജ്യത്ത് വർഗീയ കലാപങ്ങളൊന്നും നടക്കുന്നില്ലെന്ന് പാർലമെന്ററികാര്യമന്ത്രി എം വെങ്കയ്യനായിഡു പറഞ്ഞു. ആവശ്യമില്ലാതെ പ്രശ്‌നങ്ങൾ സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സ്പീക്കർക്കെതിരായ രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി രംഗത്തെത്തി. സഭയിൽ നിയന്ത്രണം പാലിക്കാൻ എംപിമാർക്ക് ഉപദേശം നൽകേണ്ടയാളാണ് രാഹുൽ ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം നടപ്പാക്കാൻ അദ്ദേഹം പരിശ്രമിക്കണമെന്നും അദ്വാനി ആവശ്യപ്പെട്ടു.

