- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാൾക്ക് ശേഷമുള്ള ആൺ സുഹൃത്തുക്കളോട് ഞാൻ കന്യകയാണെന്നായിരുന്നു പറഞ്ഞത്' ! ജീവിതത്തിലുണ്ടായ ദുരനുഭവം വർഷങ്ങൾക്ക് ശേഷം തുറന്ന് പറഞ്ഞ് മോഡലും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി; ഏഴാം വയസിലും 16ാം വയസിലും അനുഭവിച്ച ലൈംഗിക ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത് ലേഖനത്തിലൂടെ
വാഷിങ്ടൺ: ലൈംഗിക ചൂഷണം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നാം ലോകത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്നത്. സിനിമാ താരങ്ങൾ മുതൽ കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ ദുരനുഭവങ്ങൾ അടുത്തിടെ നാം കേട്ടിരുന്നു. അതിനിടയിലാണ് അഭിനേത്രിയും മോഡലും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മിയുടെ ജീവിതത്തിലെ ദുരനുഭവം അവർ പങ്കുവയ്ച്ചത്. ന്യൂയോർക്ക് ടൈംസിൽ പത്മ എഴുതിയ ലേഖനത്തിലെ വെളിപ്പെടുത്തലുകൾ പത്മയുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. താൻ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത് ഏഴാം വയസിലാണെന്നും 16ാം വയസിൽ ബലാത്സംഗത്തിന് ഇരയായെന്നും പത്മ ലേഖനത്തിലൂടെ തുറന്ന് പറയുന്നു. സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സിൽ, ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാർത്ഥിയുമായി അടുപ്പത്തിലായിരുന്നു. ലോസ് ആഞ്ചലീസിലെ ഒരു മാളിലെ പാർട് ടൈം ജീവനക്കാരിയായിരുന്നു അന്ന് ഞാൻ. ബന്ധം ആരംഭിച്ച് കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോൾ അയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുപ്പതു വർഷം മുമ്പ് ഒരു പുതു
വാഷിങ്ടൺ: ലൈംഗിക ചൂഷണം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നാം ലോകത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്നത്. സിനിമാ താരങ്ങൾ മുതൽ കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവരുടെ ദുരനുഭവങ്ങൾ അടുത്തിടെ നാം കേട്ടിരുന്നു. അതിനിടയിലാണ് അഭിനേത്രിയും മോഡലും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മിയുടെ ജീവിതത്തിലെ ദുരനുഭവം അവർ പങ്കുവയ്ച്ചത്. ന്യൂയോർക്ക് ടൈംസിൽ പത്മ എഴുതിയ ലേഖനത്തിലെ വെളിപ്പെടുത്തലുകൾ പത്മയുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. താൻ ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയായത് ഏഴാം വയസിലാണെന്നും 16ാം വയസിൽ ബലാത്സംഗത്തിന് ഇരയായെന്നും പത്മ ലേഖനത്തിലൂടെ തുറന്ന് പറയുന്നു.
സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സിൽ, ഇരുപത്തിമൂന്നുകാരനായ കോളേജ് വിദ്യാർത്ഥിയുമായി അടുപ്പത്തിലായിരുന്നു. ലോസ് ആഞ്ചലീസിലെ ഒരു മാളിലെ പാർട് ടൈം ജീവനക്കാരിയായിരുന്നു അന്ന് ഞാൻ. ബന്ധം ആരംഭിച്ച് കുറച്ചു മാസങ്ങൾക്കു ശേഷം ഒരു ദിവസം ഉറങ്ങിക്കിടക്കുമ്പോൾ അയാൾ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. മുപ്പതു വർഷം മുമ്പ് ഒരു പുതുവത്സര രാത്രിയിലായിരുന്നു സംഭവം. പിന്നീട് അയാൾ എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടു. ഞാൻ വല്ലാത്ത ഷോക്കിലായിരുന്നു. ഞാൻ ആ സംഭവത്തെ കുറിച്ച് ആരോടു പറഞ്ഞില്ല. അമ്മയോടു പോലും. സുഹൃത്തുക്കളോടും പൊലീസിനോടും പറഞ്ഞില്ല- പത്മാ ലക്ഷ്മി ലേഖനത്തിൽ പറയുന്നു.
ആ സംഭവത്തിനു ശേഷം താനാണ് തെറ്റുകാരിയെന്ന ചിന്ത മനസ്സിൽ രൂപപ്പെട്ടതിനെ കുറിച്ചും പത്മാലക്ഷ്മി പറയുന്നു. 1980 കളിൽ ഡേറ്റ് റേപ്പിനെ കുറിച്ച് സംസാരിക്കാൻ ഞങ്ങൾക്ക് ഭാഷയുണ്ടായിരുന്നില്ല. നീ അവന്റെ അപ്പാർട്മെന്റിൽ എന്തു ചെയ്യുകയായിരുന്നുവെന്ന് മുതിർന്നവർ ചോദിച്ചേക്കുമെന്ന് ഞാൻ ഭയന്നു. ആ സംഭവത്തെ ബലാത്സംഗമെന്നാണോ ലൈംഗിക ബന്ധമെന്നാണോ കണക്കാക്കേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നാൽ അയാൾക്കു ശേഷം പിന്നീടുണ്ടായ ആൺസുഹൃത്തുക്കളോട് താൻ കന്യകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. വൈകാരികമായി ഞാൻ കന്യക തന്നെയായിരുന്നു- പത്മാ ലക്ഷ്മി ലേഖനത്തിൽ പറയുന്നു
ഏഴാമത്തെ വയസ്സിൽ അടുത്ത ബന്ധുവിൽ നിന്ന് ലൈംഗിക അതിക്രമമുണ്ടായി. അതേക്കുറിച്ച് അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞു. അപ്പോൾ അവർ ചെയ്തത് ഇന്ത്യയിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്ക് എന്നെ അയക്കുകയായിരുന്നു. അതിൽനിന്നുള്ള പാഠം ഇതാണ്: നിങ്ങൾ പ്രതികരിച്ചാൽ നിങ്ങൾ പുറത്താക്കപ്പെടും- തനിക്കു നേരെയുണ്ടായ ആദ്യ ലൈംഗിക അതിക്രമത്തെ കുറിച്ച് ലേഖനത്തിൽ പത്മാ ലക്ഷ്മി പറയുന്നത് ഇങ്ങനെ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നാമനിർദ്ദേശം ചെയ്ത ബ്രെറ്റ് കവനോവിനെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പത്മാ ലക്ഷ്മിയുടെ ലേഖനം.