- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർഹതയില്ലാത്ത പലരും കയറിവരുന്നു; എവിടെയൊക്കയോ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട്; കരുണാകരന്റെ മക്കളോട് പാർട്ടിക്ക് ചിറ്റമ്മ നയം; ഇപ്പോൾ കോൺഗ്രസിനൊപ്പം, നാളത്തെ കാര്യം പറയാൻ കഴിയില്ലെന്നും പത്മജ വേണുഗോപാൽ
തൃശൂർ: ചില വിഷമങ്ങൾ പിന്തുടരുന്നുണ്ടെങ്കിലും നിലവിൽ പാർട്ടിക്കൊപ്പമാണെന്നും ഭാവിയിലെ കാര്യം തനിക്ക് പറയാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. അർഹതയില്ലാത്ത പലരും കയറിവരുന്നുണ്ട്. അങ്ങനെയൊക്കെ കാണുമ്പോൾ ഒരു വിഷമമുണ്ടെന്നും പത്മജ പറഞ്ഞു.
ഒരാൾ പോലും പാർട്ടി വിടരുതെന്ന് ചിന്തിക്കുന്നയാളാണ് ഞാൻ. ഇപ്പോഴും ചില വിഷമങ്ങൾ എന്നെ പിന്തുരടുന്നുണ്ട്. പലപ്പോഴും കഴിവില്ലാത്തതുകൊണ്ടോ, വർക്ക് ചെയ്യാത്തതുകൊണ്ടോ അല്ല നമ്മൾ പല സ്ഥലങ്ങളിലും തഴയപ്പെടുന്നതെന്നും പത്മജ പറഞ്ഞു.
അല്ലാതെ അവർക്ക് അംഗീകാരം കിട്ടുമ്പോൾ തനിക്കൊന്നുമില്ലെന്നും, എന്നാൽ എവിടെയൊക്കയോ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് എന്ന വിഷമം തോന്നാറുണ്ട്. കെ. കരുണാകരന്റെ മക്കളോട് പാർട്ടിക്ക് ഒരു ചിറ്റമ്മ നയം പണ്ടേയുണ്ടെന്നും പത്മജ പറഞ്ഞു. കൗമുദി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്താലായിരുന്നു അവരുടെ പ്രതികരണം.
രാജ്യസഭാ സീറ്റ് ജെബി മേത്തറിന് കൊടുക്കമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സീറ്റ് ഒരു വനിതക്ക് നൽകിയതിൽ സന്തോഷമുണ്ട്. കെ.വി. തോമസിന്റെ ഭാഗത്ത് നിന്ന് പാർട്ടിക്കെതിരായ ഒരു നീക്കം പ്രതീക്ഷിച്ചില്ലെങ്കിലും പാർട്ടിയിൽ നിന്ന് പരമാവധി കാര്യങ്ങൾ അദ്ദേഹം നേടിയെടുത്തെന്നും പത്മജ പറഞ്ഞു. തോമസ് മാഷിന് അദ്ദേഹത്തിന്റേതായ വിഷമങ്ങൾ ഉണ്ടാകുമെന്നും അല്ലെങ്കിൽ ആരും ഇങ്ങനെയൊരു തീരുമാനമെടുക്കില്ലായിരുന്നില്ലെന്നും പത്മജ വ്യക്തമാക്കി.
അധികാരമില്ലെങ്കിലും ജനങ്ങളെ സേവിക്കാൻ എനിക്കാകും. സഹോദരങ്ങൾ തമ്മിലെന്ന നിലയിൽ ഞാനും കെ. മുരളീധരനും ഇടക്ക് ഇണക്കത്തിലും പിണക്കത്തിലും ആകാറുണ്ട്. നിലവിൽ ഇണക്കത്തിലാണ്. അനിയത്തി വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി വീട്ടിൽ കഴിഞ്ഞാൽ മതി എന്ന ധാരണ അദ്ദേഹത്തിനുണ്ടോ എന്ന് അറിയില്ലെങ്കിലും മുരളീധരന്റെ ചുറ്റുമുള്ളവർക്ക് അങ്ങനെയുണ്ടെന്നും പത്മജ പറഞ്ഞു.




