സുപ്രസിദ്ധ ചിത്രകാരൻ ലിയൊനാർഡൊ വിൻസിയുടെ ക്രൈസ്റ്റ്പെയ്ന്റിങ്ങ് ഇന്ന് ബുധനാഴ്ച(നവം.14) ന്യൂയോർക്കിൽ ലേലം ചെയ്തപ്പോൾലഭിച്ചത് 450 മില്യൺ ഡോളർ.

സ്വകാര്യ വ്യക്തികളുടെ കയ്യിലുണ്ടായിരുന്ന ലിയൊനാർഡയുടെ പ്രസിദ്ധമായ ഏകചിത്രമാണ് സേവ്യർ ഓഫ് ദ വേൾഡ്(എന്ന ഇറ്റാലിയൻഭാഷയിൽ അറിയപ്പെടുന്ന പെയ്ന്റിങ്ങ് ഓഫ് ക്രൈസ്റ്റ്. ഇരുപതിൽ താഴെചിത്രങ്ങൾ മാത്രമാണ് ലിയൊനാർഡിന്റേതായി ഇപ്പോൾ അവശേഷിക്കുന്നത്.

ന്യൂയോർക്ക് സിറ്റിയിലെ ക്രിസ്റ്റീസ് ഓക്ഷൻ ഹൗസിൽ ബുധനാഴ്ച നടന്നലേലത്തിൽ നാലുപേരാണ് പങ്കെടുത്തത്. പത്തൊമ്പതു മിനിട്ടു നീണ്ടു നിന്നലേലത്തിൽ ശേഷിച്ച രണ്ടു പേരിൽ ഒരാൾക്കാണ് പെയ്ന്റിങ്ങ്ലഭിച്ചത്(450312500) ലേലം പിടിച്ച വ്യക്തിയുടെ പേർ രഹസ്യമാക്കിവെച്ചിരിക്കയാണ്.

ചൊവ്വാഴ്ച ക്രിസ്റ്റി റോക്ക് ഫെല്ലർ സെന്ററിൽ ആസ്ഥാനത്ത്പെയ്റ്റിങ്ങ് ദർശിക്കുവാൻ ആസ്വാദകരുടെ നീണ്ട നിരയാണുണ്ടായിരുന്നത്.ഫ്രാൻസിലെ ലൂയിസ് പന്ത്രണ്ടാമനുവേണ്ടി 1506-1513 കാലഘട്ടത്തിലാണ്ലിയാനാർഡൊ ഈ പെയിന്റിങ്ങ് നടത്തിയത്.