കൊച്ചി: നടി ആക്രമിച്ച കേസിൽ പീഡന ദൃശ്യം എഡിറ്റ് ചെയ്തത് ആരെന്ന തലക്കെട്ടിൽ വീണ്ടും വെളിപ്പെടുത്തലുകളുമായി മംഗളം സിനിമയുടെ എഡിറ്റർ പല്ലിശേരി. നിയമവിദ്യാർത്ഥിയായ ചാനൽ പ്രേക്ഷകന്റെ കത്ത് എന്ന നിലയിലാണ് ആ വിഷയം പല്ലിശേരി ചർച്ചയാക്കുന്നത്. ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ സജീവമായി നിൽക്കുന്ന ശാന്തിവിള ദിനേശനെയാണ് വിമർശന മുനയിൽ നിർത്തുന്നത്. മംഗളം സിനിമയുടെ അ്ഭ്രലോകം എന്ന പംക്തിയിലാണ് പല്ലിശേരി എഴുതുന്നത്. 

നിയമ വിദ്യാർത്ഥിയായ ചാനൽ പ്രേക്ഷകന്റെ കത്ത്.

സലീം ഇന്ത്യയുടെ ഭീഷണി.

ഒരു നിയമ വിദ്യാർത്ഥി എന്നു പറഞ്ഞാണ് നാലു പേജുള്ള ഒരു കത്ത് സ്പീഡ് പോസ്റ്റിൽ അയച്ചു കിട്ടിയത്. 
'ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്യാത്തത് എന്തു കൊണ്ട്? ' 
എന്നാണ് തല വാചകം.

17.01.2018 ബുധാനാഴ്‌ച്ച മംഗളം ചാനലിൽ 8 മണി മുതൽ പത്തു മണി വരെ സംപ്രേഷണം ചെയ്ത ഡിബേറ്റ് അവറിനെ ആസ്പദമാക്കിയാണ് ഈ കത്ത്. അഥവാ പരാതി എഴുതിയിരിക്കുന്നത്.

ബഹു ആലുവ റൂറൽ എസ്‌പി സാറിന് എന്ന് അഭിസംബോധന ചെയ്ത കത്തിൽ നടിയെ ആക്രമിച്ച കാര്യം അടങ്ങിയ മെമ്മറി കാർഡ് ദിലീപിന്റെ അഭിഭാഷകൻ പരീശോധിച്ചതായി അറിഞ്ഞു. അങ്കമാലി മജിസ്ട്രേറ്റിന്റെ മുമ്പിൽ വച്ച് മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ എഡിറ്റിങ് നടത്തിയതായി ദിലീപ് വിശ്വസിക്കുന്നു. എന്ന് ശാന്തിവിള ദിനേശ് പറയുന്നു. ശാന്തിവിള ദിനേശ് നടൻ ദിലീപിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് എന്ന് ആലുവ റൂറൽ എസ്‌പിക്കു കിട്ടിയ കത്തിൽ സൂചിപ്പിക്കുന്നു.