- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സയ്യിദ് ഹുസൈൻ ആറ്റക്കോയയ്ക്ക് ജന്മനാടായ പാണക്കാട്ട് ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് പാണക്കാട് കുടുംബം; പാണക്കാട് കൊടപ്പനക്കൽ വീട്ടുമുറ്റത്ത് നടന്ന ചിറക് നേതൃസംഗമത്തിലുടെ ആവശ്യം ഉന്നയിച്ച് ലീഗും
മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഏറനാട്ടിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്ത പാണക്കാട് സെയ്യിദ് ഹുസൈൻ ശരിഹാബ് ആറ്റക്കോയ തങ്ങൾക്ക് ജന്മനാടായ പാണക്കാട്ട് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ തെയ്യാറാകാണമെന്ന് പാണക്കാട് കൊടപ്പനക്കൽ തറവാട്ടുമുറ്റത്തു നടന്ന പാണക്കാട് ശാഖാ മുസ്ലിംയൂത്ത്ലീഗ് ചിറക് നേതൃസംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു.
യോഗം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പാണക്കാട് ചെറുണ്ണി പാലത്ത് പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഒഴിഞ്ഞുകിടക്കുന്ന വിശാലമായ സ്ഥലം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്നും യോഗം നിർദ്ദേശിച്ചു.
1884ലെ തൃക്കളൂർ പോരാട്ടത്തിന് നേതൃത്വം നൽകിയ തങ്ങളെ അന്നത്തെ ബ്രിട്ടീഷ് അധികാരികൾ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും പാണക്കാട് നിന്നും പരപ്പനങ്ങാടിവരെ നടത്തിക്കൊണ്ടുപോയി അവിടെ നിന്നും തീവണ്ടി മാർഗം വെല്ലൂരിൽകൊണ്ടുപോയി ജീവപര്യന്തം തടവിന് ശിക്ഷിച്ച് വെല്ലൂർ ജയിലിൽ അടക്കുകയുമായിരുന്നു. ഈ കാരാഗ്രഹവാസക്കാലത്താണ് ഈ സ്വാതന്ത്ര്യ സമരസേനാനി മരണപ്പെട്ടത്.
അദ്ദേഹത്തെ ഓർക്കാനും പുതിയ തലമുറക്ക് ആ കാലത്തെ സാമ്രാജ്യത്ത വിരുദ്ധപോരാട്ടത്തെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനും ഇത്തരം സ്മാരകങ്ങളും സ്മൃതി മന്ദിരങ്ങളും ഉപകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ആക്ടിങ് സെക്രട്ടറി പി.എം.എ.സലാം, റഷീദ് വെങ്ങളം, സി.പി. സാദിഖലി, എം. സുബൈർ എന്നിവർ വിവിധ സെഷനുകളിലായി പ്രസംഗിച്ചു.. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി പതാക ഉയർത്തി.
വനിതാ സംഗമം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. സഫാനറിയാസ് റിൻഷറഫീഖ് പ്രസംഗിച്ചു.ശരീഫ് അദ്ധ്യക്ഷത വഹിച്ചു സാലിഹ് സ്വാഗതവും സജീർനന്ദിയും പറഞ്ഞു