- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ ഏഴാം വയസിലാണ് സുനിലേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അന്ന് അദ്ദേഹത്തിന് 21 വയസാണ് പ്രായം ; എനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന ആളാണ്, എന്നോടൊപ്പം നിൽക്കുക എന്നത് എളുപ്പമല്ല, പക്ഷേ അദ്ദേഹത്തിന് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്'; ഭർത്താവ് സുനിലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് 'നൃത്തച്ചുവടുകളുടെ റാണി' പാരീസ് ലക്ഷ്മി
കൊച്ചി: മലയാളക്കരയുടെ മരുമകളല്ല മകളാണ് പാരിസ് ലക്ഷ്മി. കലയുടെ ഐശ്വരച്ചെപ്പ് വരമായി ലഭിച്ച ഈ പ്രതിഭയെ കേരളത്തിന് ലഭിച്ചതിൽ അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിര താമസമാണ് ലക്ഷ്മി. നൃത്തച്ചുവടുകൾ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോൾ സിനിമകളിലും സജീവ സാന്നിധ്യമാണ്. ഭർത്താവ് സുനിലിനെ ആദ്യമായി പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയ കഥയും പാരിസ് ലക്ഷ്മി പങ്കുവയ്ക്കുന്നു. മാതൃഭൂമി കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്. സുനിലേട്ടൻ എന്നെ ആദ്യമായി കാണുമ്പോൾ എനിക്ക് ഏഴ് വയസായിരുന്നു പ്രായം. അദ്ദേഹത്തിന് ഇരുപത്തിയൊന്നും. വർഷങ്ങളുടെ പരിചയത്തിനൊടുവിൽ ആ ബന്ധം വിവാഹത്തിൽ എത്തിച്ചേർന്നതിനെ പറ്റി മനസ്സ് നിറഞ്ഞാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. നൃത്തച്ചുവടുകളുടെ റാണിയായ പാരീസ് ലക്ഷിയുടെ ആരാധകരായി മാറിയിരിക്കുകയാണ് കലാസ്‌നേഹികളായ മലയാളികൾ. അഭിമുഖത്തിൽ ലക്ഷ്മി പങ്കുവെച്ച വാക്കുകൾ ഫോർട്ട് കൊച്ചിയിൽ കഥകളി അവത
കൊച്ചി: മലയാളക്കരയുടെ മരുമകളല്ല മകളാണ് പാരിസ് ലക്ഷ്മി. കലയുടെ ഐശ്വരച്ചെപ്പ് വരമായി ലഭിച്ച ഈ പ്രതിഭയെ കേരളത്തിന് ലഭിച്ചതിൽ അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. കഥകളി കലാകാരൻ പള്ളിപ്പുറം സുനിലിന്റെ ഭാര്യയായി കേരളത്തിൽ സ്ഥിര താമസമാണ് ലക്ഷ്മി. നൃത്തച്ചുവടുകൾ കൊണ്ട് മലയാളക്കരയെ വിസ്മയിപ്പിച്ച ലക്ഷ്മി ഇപ്പോൾ സിനിമകളിലും സജീവ സാന്നിധ്യമാണ്.
ഭർത്താവ് സുനിലിനെ ആദ്യമായി പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയ കഥയും പാരിസ് ലക്ഷ്മി പങ്കുവയ്ക്കുന്നു. മാതൃഭൂമി കപ്പ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്. സുനിലേട്ടൻ എന്നെ ആദ്യമായി കാണുമ്പോൾ എനിക്ക് ഏഴ് വയസായിരുന്നു പ്രായം.
അദ്ദേഹത്തിന് ഇരുപത്തിയൊന്നും. വർഷങ്ങളുടെ പരിചയത്തിനൊടുവിൽ ആ ബന്ധം വിവാഹത്തിൽ എത്തിച്ചേർന്നതിനെ പറ്റി മനസ്സ് നിറഞ്ഞാണ് ലക്ഷ്മി പങ്കുവയ്ക്കുന്നത്. നൃത്തച്ചുവടുകളുടെ റാണിയായ പാരീസ് ലക്ഷിയുടെ ആരാധകരായി മാറിയിരിക്കുകയാണ് കലാസ്‌നേഹികളായ മലയാളികൾ.
അഭിമുഖത്തിൽ ലക്ഷ്മി പങ്കുവെച്ച വാക്കുകൾ
ഫോർട്ട് കൊച്ചിയിൽ കഥകളി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അച്ഛനും അമ്മയും കലാകാരന്മാരായിരുന്നു. അവർക്ക് ഞങ്ങൾ കുട്ടികൾ അത് കാണണമെന്നുണ്ടായിരുന്നു. അങ്ങനെ ആദ്യ ദിവസം വന്നു കണ്ടു. കഥകളി ഇഷ്ടമായി. രണ്ടാമത്തെ ദിവസം വന്നു. അങ്ങനെ എല്ലാ ദിവസവും വന്നു കാണുമായിരുന്നു. ഞങ്ങൾ എല്ലാ കലാകാരന്മാരുമായും സൗഹൃദത്തിലായി. പിന്നീടുള്ള വർഷങ്ങളിലും നാട്ടിൽ വരുമ്പോൾ കണ്ടു. ആ സൗഹൃദം തുടർന്നു.'
'പക്ഷെ എന്റെ പത്ത് വയസിന് ശേഷം ഞാൻ ചേട്ടനെ കണ്ടിട്ടില്ല. ഞങ്ങൾ കൊച്ചിയിൽ വന്നില്ല, മറ്റൊരു സ്ഥലത്താണ് പോയത്. ഓരോ വർഷവും ഇന്ത്യയിലെ പുതിയ സ്ഥലങ്ങൾ കാണാനായിരുന്നു ഞങ്ങൾ പോകാറുള്ളത്. പിന്നെ പതിനാറാം വയസിലാണ് ഞാൻ സുനിൽ ചേട്ടനെ കാണുന്നത്.'
'ആ സമയത്ത് എന്റെ ഭരതനാട്യം പഠനം നല്ല രീതിയിൽ പോകുകയായിരുന്നു. ചേട്ടന് എന്റെ നൃത്തം കാണണമെന്ന് ആഗ്രഹം പറഞ്ഞു. അദ്ദേഹത്തിന് എന്റെ നൃത്തം ഇഷ്ടമായി. ഇനിയും പരിപാടികൾ ചെയ്യണമെന്ന് എന്നോട് പറഞ്ഞു. ഇവിടെ നാട്ടിൽ വൈക്കത്ത് അമ്പലത്തിൽ വച്ച് ഒരു പരിപാടി ചെയ്യണമെന്ന് ചേട്ടൻ പറഞ്ഞു. പക്ഷെ അതെനിക്ക് സാധിച്ചത് പത്തൊന്മ്പതാം വയസിലാണ്.'
'ഞങ്ങൾ തമ്മിൽ ദീർഘനാളായുള്ള സൗഹൃദമായിരുന്നു. അത് എനിക്ക് പറഞ്ഞു തരാൻ അറിയില്ല. ഞങ്ങൾ പരസ്പരം മനസ്സിലാക്കിയിരുന്ന എന്തോ ഒന്നുണ്ട്. അത് ഞാൻ കുഞ്ഞായിരുന്നപ്പോഴേ ഉണ്ടായിരുന്നു. അത് തന്നെ വലുതായപ്പോഴും ഉണ്ടായി. '
'പക്ഷെ ഒരു തീരുമാനമെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഞാൻ വളരെ ചെറുപ്പം ആയിരുന്നു. വിവാഹം കഴിയുന്ന സമയത്ത് എനിക്ക് പ്രായം ഇരുപത്തിയൊന്നാണ്. പക്ഷെ എങ്കിൽ പോലും പ്രായത്തേക്കാൾ കൂടുതൽ എനിക്ക് പക്വത ഉണ്ടായിരുന്നു എന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു.'
'പക്ഷെ ഞാൻ ആരാണെന്നും ആരോടൊപ്പമാണ് ഞാൻ ജീവിക്കാൻ പോകുന്നതെന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ ഒന്നും ഒളിക്കാറില്ല. അത് തന്നെയാണ് ഏറ്റവും വലിയ കാര്യം. പിന്നെ എനിക്ക് പെട്ടെന്ന് ദേഷ്യം വരും. എന്റെ ഒപ്പം നിൽക്കുക എന്നത് എളുപ്പമല്ല. പക്ഷേ അദ്ദേഹത്തിന് അത് മനസ്സിലാക്കാൻ പറ്റുന്നുണ്ട്. അതാണ് വലിയൊരു കാര്യം.'-പാരിസ് ലക്ഷ്മി പറഞ്ഞു.