- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിലും ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി! ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയുമായി പ്രിയനന്ദനൻ; മൈഥിലിയും ഇന്ദ്രനസും മുഖ്യകഥാപാത്രമാകുന്ന പാതിരാകാലം അടുത്ത മാസം റിലീസിനെത്തും
കൊച്ചി: ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്ന ഉസൈന്റെയും മകൾ ജഹന്നാരയുടേയും കഥ ഫെബ്രുവരി ഒമ്പതിന് തിയേറ്ററിലെത്തും. പ്രിയനന്ദനൻ മൈഥിലിയെ നായികയാക്കി ഒരുക്കിയ ചിത്രം പാതിരാകാലം പങ്കുവയ്ക്കുന്നത് ഭരണകൂട ഭീകരതയുടെ മുഖമാണ്. പ്രിയനന്ദനൻ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ പി.എൻ ഗോപീകൃഷ്ണനാണ്. മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, വിജയൻ കാരന്തൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം.ഉസൈനായി ഇന്ദ്രൻസും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. നിഗൂഢമായ സാഹചര്യത്തിൽ ഒരുദിവസം ഉസൈനെ കാണാതാവുകയും തുടർന്ന് ബെർലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സമരങ്ങളെയും പരിചയപ്പെടുന്ന ആൾക്കാരെയും ഉസൈൻ മകളോട് വിശദമായി പറയാറുണ്ടായിരുന്നു. അവരുടെ വിവരങ്ങൾ മാത്രമാണ് ജഹന്നാരയുടെ കൈയിലുള്ളത്. ആ വിവരങ്ങളുടെ പിൻബലത്തിൽ സുഹൃത്താ
കൊച്ചി: ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്ന ഉസൈന്റെയും മകൾ ജഹന്നാരയുടേയും കഥ ഫെബ്രുവരി ഒമ്പതിന് തിയേറ്ററിലെത്തും. പ്രിയനന്ദനൻ മൈഥിലിയെ നായികയാക്കി ഒരുക്കിയ ചിത്രം പാതിരാകാലം പങ്കുവയ്ക്കുന്നത് ഭരണകൂട ഭീകരതയുടെ മുഖമാണ്.
പ്രിയനന്ദനൻ തന്നെ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ പി.എൻ ഗോപീകൃഷ്ണനാണ്. മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, വിജയൻ കാരന്തൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം.ഉസൈനായി ഇന്ദ്രൻസും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
നിഗൂഢമായ സാഹചര്യത്തിൽ ഒരുദിവസം ഉസൈനെ കാണാതാവുകയും തുടർന്ന് ബെർലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സമരങ്ങളെയും പരിചയപ്പെടുന്ന ആൾക്കാരെയും ഉസൈൻ മകളോട് വിശദമായി പറയാറുണ്ടായിരുന്നു. അവരുടെ വിവരങ്ങൾ മാത്രമാണ് ജഹന്നാരയുടെ കൈയിലുള്ളത്. ആ വിവരങ്ങളുടെ പിൻബലത്തിൽ സുഹൃത്തായ മഹേഷിനോടൊപ്പം പിതാവിനെ അന്വേഷിച്ചിറങ്ങുകയാണ് ജഹന്നാര.
ഈ അന്വേഷണയാത്രയിലുടനീളം ഭരണകൂടഭീകരതയുടെ യഥാർഥ ചിത്രം ജഹന്നാരയ്ക്ക് ബോധ്യമാകുന്നു. പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിലും ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. ഇതാണ് പാതിരാക്കാലം പറയുന്ന കഥ.