- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിൽ ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി; ഇത് ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം; പ്രിയനന്ദന്റെ പാതിരാകാലം പതിനാറിന് തിയ്യേറ്ററുകളിൽ
കൊച്ചി: പ്രിയനന്ദന്റെ പാതിരാകാലം ഫെബ്രുവരി പതിനാറിന് തിയ്യേറ്ററുകളിൽ എത്തും. ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്ന ഉസൈന്റെയും മകൾ ജഹന്നാരയുടേയും കഥ പറയുന്ന ചിത്രമാണിത്. ഉസൈനായി ഇന്ദ്രൻസും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, വിജയൻ കാരന്തൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം. നിഗൂഢമായ സാഹചര്യത്തിൽ ഒരുദിവസം ഉസൈനെ കാണാതാവുകയും തുടർന്ന് ബെർലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സമരങ്ങളെയും പരിചയപ്പെടുന്ന ആൾക്കാരെയും ഉസൈൻ മകളോട് വിശദമായി പറയാറുണ്ടായിരുന്നു. അവരുടെ വിവരങ്ങൾ മാത്രമാണ് ജഹന്നാരയുടെ കൈയിലുള്ളത്. ആ വിവരങ്ങളുടെ പിൻബലത്തിൽ സുഹൃത്തായ മഹേഷിനോടൊപ്പം പിതാവിനെ അന്വേഷിച്ചിറങ്ങുകയാണ് ജഹന്നാര. ഈ അന്വേഷണയാത്രയിലുടനീളം ഭരണകൂടഭീകരതയുടെ യഥാർഥ ചിത്രം ജഹന്നാരയ്ക്ക
കൊച്ചി: പ്രിയനന്ദന്റെ പാതിരാകാലം ഫെബ്രുവരി പതിനാറിന് തിയ്യേറ്ററുകളിൽ എത്തും. ഭൂമിക്കും വെള്ളത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ പങ്കാളിയാകുന്ന ഉസൈന്റെയും മകൾ ജഹന്നാരയുടേയും കഥ പറയുന്ന ചിത്രമാണിത്. ഉസൈനായി ഇന്ദ്രൻസും ജഹന്നാരയായി മൈഥിലിയുമാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
മൈഥിലിയെക്കൂടാതെ കലേഷ് കണ്ണാട്ട്, ഇന്ദ്രൻസ്, ശ്രീജിത്ത് രവി, വിജയൻ കാരന്തൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അശ്വഘോഷനാണ് ഛായാഗ്രഹണം. നിഗൂഢമായ സാഹചര്യത്തിൽ ഒരുദിവസം ഉസൈനെ കാണാതാവുകയും തുടർന്ന് ബെർലിനിൽ പഠിക്കുകയായിരുന്ന ജഹന്നാര പിതാവിനെ അന്വേഷിച്ച് നാട്ടിലെത്തുകയും ചെയ്യുന്നു. പങ്കെടുക്കുന്ന സമരങ്ങളെയും പരിചയപ്പെടുന്ന ആൾക്കാരെയും ഉസൈൻ മകളോട് വിശദമായി പറയാറുണ്ടായിരുന്നു. അവരുടെ വിവരങ്ങൾ മാത്രമാണ് ജഹന്നാരയുടെ കൈയിലുള്ളത്. ആ വിവരങ്ങളുടെ പിൻബലത്തിൽ സുഹൃത്തായ മഹേഷിനോടൊപ്പം പിതാവിനെ അന്വേഷിച്ചിറങ്ങുകയാണ് ജഹന്നാര.
ഈ അന്വേഷണയാത്രയിലുടനീളം ഭരണകൂടഭീകരതയുടെ യഥാർഥ ചിത്രം ജഹന്നാരയ്ക്ക് ബോധ്യമാകുന്നു. പിതാവിനെ അന്വേഷിച്ചുള്ള കാട്ടിലൂടെയുള്ള യാത്രയിലും ജഹന്നാരയും മഹേഷും മാവോയിസ്റ്റുകളായി ചിത്രീകരിക്കപ്പെടുന്നു. തുടർന്നുള്ള സംഭവങ്ങളാണ് പ്രിയനന്ദനന്റെ പാതിരാകാലത്തിന്റെ ഇതിവൃത്തം.