- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മാവതിനെ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി; പത്മാവത് നിരോധിച്ച സർക്കാരുകൾക്ക് തിരിച്ചടി; സെൻസർ കിട്ടിയ സിനിമയെ വിലക്കാൻ സർക്കാരിന് അവകാശമില്ലെന്ന് കോടതി; ബിജെപിക്ക് കനത്ത തിരിച്ചടി
ന്യൂഡൽഹി: വിവാദങ്ങളിൽ ആടിയുലയുന്ന പത്മാവതിന് അനുകൂല വിധിയുമായി സൂപ്രീം കോടതി. പത്മാവതിനെ വിലക്കിയ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്യാമന്ന് സുപ്രീം കോടതി അറിയിച്ചു. സെൻസർ കിട്ടിയ സിനിമയെ വിലക്കാൻ സർക്കാരിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു. ക്രമസമാധാനം തകരുമെന്ന് സംസ്ഥാനങ്ങളുടെ വാദം അംഗീകരിക്കാനാവില്ല. ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് സൂപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടാകുന്നത്. ഒട്ടേറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സഞ്ജയ് ലീല ബൻസാലി സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നു റിലീസ് തീയതി മാറ്റുകയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന
ന്യൂഡൽഹി: വിവാദങ്ങളിൽ ആടിയുലയുന്ന പത്മാവതിന് അനുകൂല വിധിയുമായി സൂപ്രീം കോടതി. പത്മാവതിനെ വിലക്കിയ ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്യാമന്ന് സുപ്രീം കോടതി അറിയിച്ചു. സെൻസർ കിട്ടിയ സിനിമയെ വിലക്കാൻ സർക്കാരിന് അവകാശമില്ലെന്ന് കോടതി പറഞ്ഞു.
ക്രമസമാധാനം തകരുമെന്ന് സംസ്ഥാനങ്ങളുടെ വാദം അംഗീകരിക്കാനാവില്ല. ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് സൂപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടാകുന്നത്.
ഒട്ടേറെ പ്രതിബന്ധങ്ങൾ തരണംചെയ്താണ് സഞ്ജയ് ലീല ബൻസാലി സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയുടെ പേര് പത്മാവതി എന്നതിനു പകരം പത്മാവത് എന്നു മാറ്റിയതോടെയാണ് റിലീസിന് അനുമതി ലഭിച്ചത്. ബോളിവുഡ് താരങ്ങളായ ദീപികാ പദുക്കോണും ഷാഹിദ് കപൂറും രൺവീർ സിംഗുമാണു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ഒന്നിനാണു ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെത്തുടർന്നു റിലീസ് തീയതി മാറ്റുകയായിരുന്നു.
സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന്ന ആക്ഷേപമാണു ചിത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചത്. രജപുത്ര സമുദായക്കാർ ചിത്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേതുടർന്നു ചില രംഗങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്ര സെൻസർബോർഡ് നിർദ്ദേശിക്കുകയായിരുന്നു.
ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത് അതേ സമയം പത്മാവതിന്റെ വലിയ റിലീസിങ്ങിനെ ഭയന്ന മറ്റു സിനിമകളുടെ പ്രദർശന തീയതി മാറ്റുകയാണ്. സിദ്ദാർത്ഥ് മൽഹോത്രയുടെ ഐയാരിയുടേയും അനുഷ്‌ക ശർമ്മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാരിയുടെയും റിലീസാണ് മാറ്റി വെച്ചത്.
ഫെബ്രുവരി ഒമ്ബതിലേക്കാണ് ഐയാരിയുടെ റിലീസിങ് മാറ്റിയത്. പാരിയുടെ റിലീസിങ് മാർച്ച് രണ്ടിലേക്കാണ് മാറ്റിയത്. ജനുവരി 25നാണ് പത്മാവത് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പത്മാവത് തരംഗത്തിൽ തങ്ങളുടെ ചിത്രം മുങ്ങിപ്പോകുമോയെന്ന് ഭയന്നാണ് അണിയറപ്രവർത്തകർ റിലീസിങ് നീട്ടാൻ തീരുമാനിച്ചത്.
യുഎ സർട്ടിഫിക്കറ്റാണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. ഏകദേശം അഞ്ചോളം മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രത്യേക സമിതി നിർദ്ദേശിച്ചത്. ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പത്മാവതി എന്നതിൽ നിന്ന് പത്മാവത് എന്നാക്കി മാറ്റുക, ഘൂമർ എന്ന് തുടങ്ങുന്ന ഗാനത്തിലെ വർണനകൾ കഥാപാത്രത്തിനു ചേർന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന രംഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്.