- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനഭംഗ കേസിലെ പ്രതിയെങ്കിലും ദിലീപിന് വിദേശ യാത്രയ്ക്ക് തടസ്സമൊന്നുമില്ല; ദുബായിക്ക് പുറമെ നടന് ഖത്തറിന് പോകാനും അനുമതി; 20മുതൽ22വരെ ദിലീപ് ഖത്തറിൽ; പാസ്‌പോർട്ട് തിരിച്ചേൽപ്പിച്ച് പൊലീസ്
കൊച്ചി ; മാനഭംഗ കേസിലെ പ്രതിയാണെന്ന് ആരോപിക്കപ്പെടുമ്പോഴും ദിലീപിന് കോടതിയുടെ കാരുണ്യം. യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതി നടൻ ദിലീപിനു വിദേശത്തു പോകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവാദം നൽകി. ദിലീപിന്റെ ജാമ്യ വ്യവസ്ഥകളിൽ വിദേശയാത്രയ്ക്കു വിലക്കുണ്ടായിരുന്നു. ഖത്തർ സന്ദർശിക്കാൻ വേണ്ടിയാണു ദിലീപ് അനുമതി തേടിയത്. 20നു യാത്ര തിരിക്കുന്ന ദിലീപ് 22 വരെ അവിടെ തങ്ങുമെന്നാണു കോടതിയെ അറിയിച്ചത്. ബിസിനസ് ആവശ്യത്തിനായി നേരത്തെ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായ് സന്ദർശിച്ചിരുന്നു. കോടതിയിൽ തിരികെ സമർപ്പിച്ച പാസ്‌പോർട്ട് ഖത്തർ യാത്രയ്ക്കു വേണ്ടി ദിലീപിനു കൈമാറാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളിൽ ഏഴെണ്ണം നൽകാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നൽകുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തിരുന്നു. ഇതേസമയം കേസിന്റെ മുഴുവൻ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദ
കൊച്ചി ; മാനഭംഗ കേസിലെ പ്രതിയാണെന്ന് ആരോപിക്കപ്പെടുമ്പോഴും ദിലീപിന് കോടതിയുടെ കാരുണ്യം. യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതി നടൻ ദിലീപിനു വിദേശത്തു പോകാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവാദം നൽകി.
ദിലീപിന്റെ ജാമ്യ വ്യവസ്ഥകളിൽ വിദേശയാത്രയ്ക്കു വിലക്കുണ്ടായിരുന്നു. ഖത്തർ സന്ദർശിക്കാൻ വേണ്ടിയാണു ദിലീപ് അനുമതി തേടിയത്. 20നു യാത്ര തിരിക്കുന്ന ദിലീപ് 22 വരെ അവിടെ തങ്ങുമെന്നാണു കോടതിയെ അറിയിച്ചത്. ബിസിനസ് ആവശ്യത്തിനായി നേരത്തെ ദിലീപ് കോടതിയുടെ അനുമതിയോടെ ദുബായ് സന്ദർശിച്ചിരുന്നു. കോടതിയിൽ തിരികെ സമർപ്പിച്ച പാസ്‌പോർട്ട് ഖത്തർ യാത്രയ്ക്കു വേണ്ടി ദിലീപിനു കൈമാറാൻ കോടതി നിർദ്ദേശിച്ചു.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളിൽ ഏഴെണ്ണം നൽകാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇവ നൽകുന്നത് ഇരയുടെ സുരക്ഷയെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തിരുന്നു. ഇതേസമയം കേസിന്റെ മുഴുവൻ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്നായിരുന്നു ദിലൂപിന്റെ ഹർജിയിലെ പ്രധാന വാദം.