രാജ്യത്ത് പെട്രോൾ വില വർദ്ധിച്ച് വരുന്നതിനെതിരെ രാജ്യമെമ്പാടുമായി ജനങ്ങൾ നടത്തിയ പെട്രോൾ പമ്പ് ഉപരോധത്തിൽ പങ്കെടുത്തത് 40,000ത്തോളം പേർ.രാജ്യമെമ്പാടുമായി ജനങ്ങളോട് 26 ന് പെട്രോൾ സ്റ്റേഷനുകൾ ബഹിഷ്‌കരിക്കാൻ ഫേസ്‌ബുക്ക് വഴി ആഹ്നാവം ചെയ്തിരിക്കുകയായിരുന്നു. ഈ ആഹ്നഹ്വാനത്തിൽ നിരവധി ആളുകളാണ് പങ്ക് ചേർന്നത്. പ്രതിഷേധത്തിന്റെ ഭാഗമായുള്ള ബഹിഷ്‌കരണം ഇന്ന് ഉച്ചവരെ തുടരുമെന്നാണ് സൂചന.

മുൻവർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർന്നിരിക്കുകയാണ്. ഇതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായത്. ഇനിയും വരുന്ന മൂന്ന് വർഷത്തിനിടയിൽ ഇന്ധനവില മൂന്ന് സെന്റ് നാല് മുതൽ സെന്റ് വരെ വർദ്ധിപ്പിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വില 2.50 ഡോളറിന് മുകളിൽ ആയത് തന്നെ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.