തിരുവനന്തപുരം: ഗെയിൽ വിരുദ്ധ ജനകീയ സമരത്തിന് നേരെ പൊലീസ് നടത്തിയ നരനായാട്ട് പിണറായി സർക്കാറിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

ഗെയിലിനെതിരെ ജനാധിപത്യപരമായ ചെറുത്തുനിൽപ് നടത്തുന്നവരെ ശത്രുരാജ്യത്തെ പട്ടാളത്തെ നേരിടുന്ന പോലെയാണ് പിണറായിയുടെ പൊലീസ് നേരിട്ടത്. ജനങ്ങളുടെ തല്ലിച്ചതച്ചും വെടിവെച്ചും കോർപ്പറേറ്റുകളെ സ്ഥാപിക്കുന്ന പിണറായി ബംഗാളിലെ ബുദ്ധദേവിന്റെയും അവിടത്തെ പാർട്ടിയുടെയും ഇന്നത്തെ നില അന്വേഷിക്കണം.

ജനങ്ങളുടെ പ്രശ്നം കേൾക്കാതെ ഭീഷണിപ്പെടുത്തി കാര്യം നേടാൻ കമ്യൂണിസ്റ്റ് ഇരുമ്പ് മറയുള്ള സ്റ്റാലിനിസ്റ്റ് രാജ്യമല്ല കേരളം. എരഞ്ഞിമാവിൽ ഗെയിലിന് വേണ്ടി ഭീകരത സൃഷ്ടിച്ച പൊലീസുകാർക്കെതിരെ നടപടിയെടുക്കണം. മുഖ്യമന്ത്രി സമരക്കാരോട് ചർച്ചക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.