- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതി മലിവാൽ വിഷയത്തിൽ ആകെ പെട്ട് ആംആദ്മി പാർട്ടി
ന്യൂഡൽഹി: എഎപിക്ക് പുതിയ കുരുക്കുകൾ സമ്മാനിച്ച് പാർട്ടിയുടെ എംപിയായ സ്വാതി മലിവാൽ ഉയർത്തിയ ആരോപണം. അവസരം മുതലെടുത്തു ബിജെപി രംഗത്തുവന്നു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഡൽഹിയിലെ വസതിയിൽ പോയപ്പോൾ കെജ്രിവാളിന്റെ സഹായിയായ ബിഭവ് കുമാർ കയ്യേറ്റം ചെയ്തു എന്ന സ്വാതിമലിവാലിന്റെ ആരോപണത്തിൽ കുമാറിനെ വനിതാകമ്മീഷൻ നോട്ടീസ് നലകി. വെള്ളിയാഴ്ച 11 മണിക്ക് വനിതാകമ്മീഷന്റെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
നേരത്തേ മലിവാലുമായി ബന്ധപ്പെട്ട ചോദ്യം ബിജെപി ഉന്നയിച്ചപ്പോൾ വാർത്താസമ്മേളനത്തിൽ എഎപി നേതാവ് മറുപടി പറയാൻ കൂട്ടാക്കിയിരുന്നില്ല. ഇന്ത്യാ കക്ഷിയുടെ സഖ്യകക്ഷിയായ അഖിലേഷ് യാദവിനൊപ്പം സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കവെ എഎപി മേധാവി മൗനം പാലിക്കുകയായിരുന്നു. തുടർന്ന് മറുപടി പറഞ്ഞത് സഹപ്രവർത്തകൻ സഞ്ജയ് സിങ് ആയിരുന്നു.
മണിപ്പൂരിൽ ആദിവാസി സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്തതിനെ കുറിച്ചും പ്രജ്വൽ രേവണ്ണയ്‌ക്കെതിരായി ഉയർന്നുവന്ന ലൈംഗികാതിക്രമ ആരോപണങ്ങളെ കുറിച്ചും എന്താണ് ബിജെപിക്ക് പറയാനുള്ളതെന്ന് എഎപി എംപി സഞ്ജയ് സിങ് ചോദിച്ചു. ഗുസ്തിക്കാരിയായ പെൺമക്കൾ ജന്തർമന്തറിൽ നീതിക്കുവേണ്ടി പോരാടുമ്പോൾ അവരെ പിന്തുണയ്ക്കാനായി ചെന്ന അന്നത്തെ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെ പൊലീസ് വലിച്ചിഴച്ച് മർദിച്ചിരുന്നെന്നും സഞ്ജയ് സിങ് പറഞ്ഞു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഭരണകക്ഷിയുടെ മൗനത്തിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. 'ആം ആദ്മി പാർട്ടി ഒരു കുടുംബമാണ്. പാർട്ടി അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ ഉന്നയിച്ച എല്ലാ വിഷയങ്ങളിലും പ്രധാനമന്ത്രിയും ബിജെപിയും പ്രതികരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ദയവായി ഇതിൽ രാഷ്ട്രീയ കളികൾ കളിക്കരുത്,' അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കഴിഞ്ഞ വെള്ളിയാഴ്ച ജയിൽ മോചിതനായ കെജ്രിവാൾ - തിങ്കളാഴ്ച സ്വാതി മലിവാളിനോട് മോശമായി പെരുമാറിയ തന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബിഭാവ് കുമാറിനെ സംരക്ഷിച്ചതായി ബിജെപി ആരോപിച്ചു. ദേശീയ തെരഞ്ഞെടുപ്പിന്റെ മധ്യത്തിൽ രാഷ്ട്രീയ അങ്കലാപ്പിലേക്ക് പൊട്ടിത്തെറിച്ച സംഭവത്തെക്കുറിച്ച് ഡൽഹി വനിതാ കമ്മീഷൻ മുൻ മേധാവി സ്വാതി മലിവാൾ ഒന്നും മിണ്ടിയില്ല. സംഭവം മുഖ്യമന്ത്രി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും സഞ്ജയ് സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.
എന്നാൽ സ്വാതി മലിവാളിന് നീതി നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപി ഡൽഹിയിൽ പ്രതിഷേധം ആരംഭിച്ചു. കേജ്രിവാളും മറ്റ് എഎപി നേതാക്കളും ലഖ്‌നൗ വിമാനത്താവളത്തിൽ എംപിയെ ആക്രമിച്ച കേസിൽ പ്രതിയോടൊപ്പം കണ്ടതായും ബിജെപി നേതാക്കൾ അവകാശപ്പെട്ടു. അതേസമയം, സ്വാതി മലിവാൾ ആശയവിനിമയം നടത്താതെയിരുന്നതായും അവർ ആരോപിച്ചു.