ന്യൂഡൽഹി: മോദിയുടെ ലക്ഷ്യം എല്ലാ സംസ്ഥാനങ്ങൾക്കുമൊപ്പം ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെ എന്ന് സൂചന. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയം പഠിക്കാൻ വേണ്ടി സമിതിക്ക് രൂപം നൽകി. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിർമ്മാണം നടന്നേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ നിർണായക നീക്കം.

മുൻരാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ അധ്യക്ഷതയിലായിരിക്കും സമിതി എന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐയെ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല. ആരൊക്കെയാണ് മറ്റു അംഗങ്ങൾ എന്നതിനെക്കുറിച്ചും വ്യക്തമല്ല. വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകുമെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ വ്യക്തത വരുമ്പോൾ മാത്രമേ കേന്ദ്ര അജണ്ടയിൽ വ്യക്തത വരൂ. സമിതിയുടെ റിപ്പോർട്ട് നിർണ്ണായകമാകും. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിർമ്മാണം നടന്നേക്കുമെന്ന് സൂചന. എന്നാൽ ഇപ്പോൾ നിയമിക്കുന്ന സമിതിക്ക് റിപ്പോർട്ട് സെപ്റ്റംബർ 18ന് മുമ്പ് നൽകാൻ കഴിയുമോ എന്നതും നിർണ്ണായകമാണ്.

പ്രത്യേക സമ്മേളനത്തിന്റെ അജൻഡയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും സർക്കാർ നടത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ബിൽ സഭയിൽ വരാൻ ഇടയുണ്ടെന്ന ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെയാണ് സമിതി രൂപീകരണവും വാർത്തകളിൽ എത്തുന്നത്. ഈ ബിൽ കൂടാതെ ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.

ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു. ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ അഞ്ചോളം അനുച്ഛേദങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. പാർലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകൾ പിരിച്ചുവിടൽ, ലോക്സഭ പിരിച്ചുവിടൽ, സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക.

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി. മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേ പ്രതിപക്ഷ കക്ഷികൾക്കിടയിൽനിന്നടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേ പ്രതിപക്ഷ കക്ഷികൾക്കിടയിൽനിന്നടക്കം എതിർപ്പ് ഉയർന്നിരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയിലെ പല പാർട്ടികളും സംസ്ഥാന തലത്തിൽ രണ്ടിടത്താണ്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും എതിർ ചേരിയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ പരസ്പരം വാശിയോടെ മത്സരിക്കും. ഇതോടെ ലോക്സഭയിലെ ഐക്യം പൊളിയും. സമാന സാഹചര്യം പല സംസ്ഥാനത്തുമുണ്ടാകും.

പ്രത്യേക സമ്മേളനമെന്ന പേരിലാണ് അഞ്ചുദിവസത്തേക്ക് ലോക്‌സഭയും രാജ്യസഭയും ചേരുന്നത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന് അറിയിച്ചത്. എന്നാൽ എന്താണ് അജണ്ടയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അമൃതകാലത്തിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളും പാർലമെന്റിൽ പ്രതീക്ഷിക്കുന്നതായി മാത്രം പ്രഹ്ലാദ് ജോഷി പറഞ്ഞു. അഞ്ച് സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി പ്രതിപക്ഷത്തെ ചില നേതാക്കൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നതും ശ്രദ്ധേയം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം ആർഎസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതൽ മുന്നോട്ടുവെയ്ക്കുന്നതാണ്. 1999 ലെ ലോ കമ്മിഷൻ റിപ്പോർട്ടിലും ഈ നിർദ്ദേശം ഉൾപ്പെടുത്തി. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ഉൾപ്പെട്ടു. 2017 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങിൽ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വർഷം നിതി ആയോഗിന്റെ ഭാഗമായി ചേർന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിർദ്ദേശം ആവർത്തിച്ചു.

2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ആശയം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാർട്ടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.

1951-52 ൽ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 1957 തൊട്ട് സ്ഥിതിയിൽ മാറ്റംവന്നു തുടങ്ങി. നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്ര, സിക്കിം, അരുണാചൽ സംസ്ഥാനങ്ങളിലേക്ക് മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.