- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ ഉടുപ്പും ചെരിപ്പുമാണോ പുതുപ്പള്ളിയിലെ വിഷയം; ഇവിടെ മറ്റുകാര്യങ്ങൾ ചർച്ച ചെയ്താൽ പലരും പ്രതിക്കൂട്ടിലാകും; എനിക്കെതിരെ ഒളിവിലും മറവിലും പറയുന്നതിൽ എങ്ങനെ കേസെടുക്കാൻ? മറ്റുള്ളവരുടെ സ്വകാര്യതയിൽ കടന്നാക്രമിക്കുന്നത് തെറ്റായ കാര്യമെന്നും അച്ചു ഉമ്മൻ
കോട്ടയം: തനിക്കെതിരായി ഒളിവിലും മറവിലും ഇരുന്ന് കാര്യങ്ങൾ പറയുന്നവർക്കെതിരെ എങ്ങനെ കേസെടുക്കാനാണെന്ന് അച്ചു ഉമ്മൻ. പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അച്ചു ഉമ്മൻ. വിഷയത്തിൽ കൃത്യമായ മറുപടി ഫേസ്‌ബുക്കിലൂടെ പറഞ്ഞിട്ടുണ്ട്. വെളിച്ചത്തിൽ സംസാരിക്കുന്നവർക്കെതിരെ പരാതി നൽകാനാകും. എന്നാൽ ഒളിവിലും മറവിലും പറയുന്നതിൽ എങ്ങനെയാണ് കേസെടുക്കുന്നതെന്നും അവർ ചോദിച്ചു.
'എനിക്ക് പറയാനുള്ള ഒന്നു രണ്ട് വിഷയങ്ങളുണ്ട്. ഇവർ കൊണ്ടുവരുന്ന ഏതെങ്കിലും വിഷയം ആരെങ്കിലും ഒളിക്യാമറ ഓപ്പറേഷനിലൂടെ കണ്ടെത്തിയതാണോ. ഞാൻ തന്നെ കരിയർ ആയിട്ട് തിരഞ്ഞെടുത്ത കണ്ടെന്റ് ക്രിയേഷന്റെ ഭാഗമായിട്ട് എന്റെ ഇൻസ്റ്റഗ്രാമിലൂടെ പരസ്യപ്പെടുത്തിയ ചിത്രങ്ങളാണ് തെറ്റായ രീതിയിൽ ഇപ്പോൾ ചിത്രീകരിച്ചിരിക്കുന്നത്', അച്ചു പറഞ്ഞു.
ഇതുപോലുള്ള കാര്യങ്ങൾ ഉയർത്തിക്കൊണ്ട് വന്ന് ചർച്ച അതിലേക്ക് വഴിതിരിച്ചുവിടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. തന്റെ ഉടുപ്പും ചെരിപ്പുമാണോ ഇവിടുത്തെ വിഷയം. ഇവിടെ മറ്റ് കാര്യങ്ങൾ ചർച്ചയായാൽ പലരും പ്രതിക്കൂട്ടിലാകും. പല വിഷയങ്ങളിലും അവർക്ക് മറുപടിയില്ലാതെയാകും.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം വളരെ വ്യത്യസ്തമായിരുന്നു. ഒരാളെ പോലും അദ്ദേഹം വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല. ആ രാഷ്ട്രീയം കണ്ട് പഠിക്കണമെന്നാണ് തനിക്ക് പറയാനുള്ളത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കയറി ഇങ്ങനെ കടന്നാക്രമിക്കുന്നത് വളരെ തെറ്റായ കാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 24 ന് അച്ചു ഉമ്മൻ ഇട്ട പോസ്റ്റ്:
തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്‌റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്.
ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.
പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.
എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.




