- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണി പറയുന്നതെല്ലാം പ്രശ്നപരിഹാരത്തിനുള്ള സന്ദേശങ്ങൾ; ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കും; ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല; എംഎം മണിയെ പിന്തുണച്ച് എൽഡിഎഫ് കൺവീനർ
കണ്ണൂർ: ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അവിടുത്തെ ജനങ്ങളാകെ നിയമത്തെ സ്വാഗതം ചെയ്യും. ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല. ഒരാൾക്കും പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്, എംഎം മണിയുടെ പ്രസ്താവനകൾ അദ്ദേഹം അവിടെ കണ്ടു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കും. അദ്ദേഹം ഇടുക്കിയിലാണല്ലോ. എംഎം മണി പറയുന്നതുമെല്ലാം പ്രശ്നപരിഹാരത്തിനുള്ള സന്ദേശങ്ങളാണ്. നല്ല രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്.
കൃഷിക്കാരന്റെ പക്ഷത്താണ് ഞങ്ങൾ. കേരളത്തിലെ ഭൂമിയെല്ലാം ജന്മിമാരുടെയും നാടുവാഴികളുടേയും ദേവസ്വത്തിന്റെയും ഭൂമിയായിരുന്നില്ലേ. ഇപ്പോഴിത് കൃഷിക്കാരുടെ കൈവശത്തിലായില്ലേ. എങ്ങനെയാണ് ഇത് കൃഷിക്കാരന്റെയും സാധാരണക്കാരന്റെയും കൈവശത്തെത്തിയത്. ജനങ്ങൾക്ക് വേണ്ട നിയമം നിർമ്മിച്ചതു കൊണ്ടാണ്.
ഭൂപരിഷ്‌കരണ നിയമത്തിൽ വെള്ളം ചേർക്കാൻ ചിലർ ആഗ്രഹിച്ചിരുന്നു. ചിലർ നിയമത്തെ എതിർത്തിരുന്നു. എന്നാൽ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിച്ചത് ആ നിയമം നടപ്പിലാക്കണമെന്നാണ്. അതുപോലെ ഭൂപ്രശ്നം പരിഹരിച്ച് ഇടുക്കിയിൽ ശാന്തമായ അന്തരീക്ഷമായിരിക്കും ഉണ്ടാകുക.
ഇടുക്കിയുടെ രൂപീകരണകാലത്ത് എറണാകുളത്തു നിന്നും തൃശൂരിൽ നിന്നുമെല്ലാം ആളുകളെ അങ്ങോട്ട് കയറ്റിവിട്ട് കുടിയേറ്റം നടത്തിച്ചതാണ്. അങ്ങനെയൊരു ഭൂതകാല ചരിത്രമുണ്ട്. അതെല്ലാം കണ്ടുകൊണ്ടുള്ള നിയമനിർമ്മാണമാണ് നടക്കുന്നത്. അതിൽ ശങ്കിക്കേണ്ട ഒരു കാര്യവുമില്ല.
കൈവശ കൃഷിക്കാർക്ക് നിയമപരമായ നടപടികൾ സ്വീകരിക്കും. കേരള നിയമസഭ പാസ്സാക്കിയ നിയമത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം എല്ലാവരും സ്വാഗതം ചെയ്തിട്ടുണ്ട്. പിന്നെയെന്താണ് തർക്കമെന്നും ജയരാജൻ ചോദിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തൻ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടിയപ്പോൾ, അതിൽ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം.




