- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അൽപ്പത്തം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നില്ല; വിഴിഞ്ഞം പദ്ധതിയിൽ ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത കാട്ടിയില്ല: രൂക്ഷ വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉദ്ഘടാനവേദിയിൽ തുറമുഖ മന്ത്രി ദേവർകോവിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ കാട്ടിയ മാന്യത പിണറായി വിജയന് ഇല്ലാതെ പോയെന്ന് കെ. സുധാകരൻ പറഞ്ഞു. തുറമുഖ പദ്ധതിയിൽ തങ്ങളുടേതായ സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരൻ, ഇ.കെ നായനാർ, വി എസ് അച്യുതാനന്ദൻ എന്നിവരെയും തുറമുഖ മന്ത്രി അനുസ്മരിച്ചു. എന്നാൽ, പിണറായി വിജയൻ സർക്കാർ പരസ്യം ഉൾപ്പെടെ എല്ലായിടത്തും മുൻ മുഖ്യമന്ത്രിമാരെ പൂർണമായി അവഗണിച്ചു. അൽപത്തം മാത്രം ശീലമാക്കിയ മുഖ്യമന്ത്രിയിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി.
അന്തരാഷ്ട്രലോബിയും വാണിജ്യ ലോബിയുമൊക്കെ തുറമുഖ പദ്ധതിക്കെതിരേ പ്രവർത്തിച്ചെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. എന്നാൽ, വിഴിഞ്ഞം തുറമുഖ പദ്ധതി ഏതുവിധേനയും ഇല്ലാതാക്കാൻ ശ്രമിച്ചത് പിണറായി വിജയനായിരുന്നു. 5,000 കോടി രൂപയുടെ പദ്ധതിയിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണ കമീഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചു. അന്താരാഷ്ട്ര ലോബിയുടെയും വാണിജ്യ ലോബിയുടെയും ചട്ടുകമായി പിണറായി വിജയൻ പ്രവർത്തിച്ചു എന്ന് സംശയിക്കണം. ലോബി ഇടപാടിൽ ഒന്നാം പ്രതി പിണറായിയാണെന്നും സുധാകരൻ ആരോപിച്ചു.
അദാനിയുടെ ആളുകൾ ഉമ്മൻ ചാണ്ടിയെയെയും മറ്റു നേതാക്കളെയും വട്ടമിട്ടു പറന്നപ്പോൾ അതിൽ വീഴാതിരിക്കാൻ യു.ഡി.എഫ് നേതാക്കൾ ജാഗ്രത കാട്ടി. അങ്ങനെയൊരു ജാഗ്രത സിപിഎം കാട്ടിയോയെന്ന് അവരുടെ നേതാക്കൾ പ്രതികരിക്കണം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരു നല്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നു.
സ്വന്തമായി ഒരു പദ്ധതി പോലും ആവിഷ്‌കരിക്കാൻ ശേഷിയില്ലാതെ ഉമ്മൻ ചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതികൾ മാത്രം ഉദ്ഘാടനം ചെയ്യാൻ വിധിക്കപ്പെട്ട കേരളം കണ്ട ഏറ്റവും ഹതഭാഗ്യനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഉമ്മൻ ചാണ്ടി തുടങ്ങിവക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തവയിൽ വീണ്ടും കല്ലിട്ട് സായുജ്യമടയുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യു.ഡി.എഫിന്റേതാണ്. സ്വന്തമായി ഒരു പദ്ധതി ആവിഷ്‌കരിക്കാനോ, നടപ്പാക്കാനോ പിണറായി സർക്കാരിന് സാധിച്ചില്ലെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.




