- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേസുകൾ ഭയന്ന് പിണറായി മോദിയുടെ കാലുപിടിക്കുന്നു; ജനതാദൾ(എസ്) ബിജെപിയിലേക്കുള്ള പാലം; ലാവ്ലിൻ കേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെ; വിമർശനവുമായി കെ സുധാകരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ അനുമതിയോടെയാണ് ജനതാദൾ(എസ്) ബിജെപി സഖ്യത്തിൽ ചേർന്നതെന്ന വെളിപ്പെടുത്തലിൽ പിണറായി വിജയനും സിപിഎമ്മിനുമെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ കേസുകളിൽ കേന്ദ്ര ഏജൻസികൾ കൈയാമം വയ്ക്കുമെന്ന് ഭയന്ന് ബിജെപിയുടെ കാലുപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തനിരൂപമാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
ഇതിലെ സത്യാവസ്ഥ എന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. ബിജെപിക്കൊപ്പം ചേരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞത് കള്ളമാണെങ്കിൽ അദ്ദേഹത്തിനെതിരേ കേസ് കൊടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ബിജെപിയുടെ സഖ്യകക്ഷിയായ ജനതാദൾ എസിനെ ഇടതുമുന്നണിയിലും മന്ത്രിസഭയിലും പിണറായി വിജയൻ നിലനിർത്തിയിരിക്കുന്നത് ബിജെപിയിലേക്കുള്ള പാലമായാണ്. ലാവ്‌ലിൻകേസ് 35ലധികം തവണ മാറ്റിവച്ചത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയാണ്. കവലയിൽ ബിജെപിക്കേതിരെ പ്രസംഗിക്കുകയും അടുക്കളയിൽ അവരുടെ തോളിൽ കയ്യിടുകയും ചെയ്യുന്ന പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്.
ബിജെപിക്കെതിരെയോ, മോദിക്കെതിരെയോ ഒരക്ഷരം ഉരിയാടാനുള്ള തന്റേടം പിണറായി വിജയനില്ല. കേന്ദ്രം കേരളത്തിന് അർഹമായ ധനസഹായം പലവട്ടം നിഷേധിച്ചിട്ടും പ്രതിഷേധിക്കാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുമറിച്ച് പിണറായിയെ അധികാരത്തിലേറ്റിയതിന്റെ നന്ദി സൂചകമായി ബിജെപി അധ്യക്ഷൻ പ്രതിയായ കൊടകര കുഴൽപ്പണക്കേസ് ഇ.ഡിക്കു വിടാതെ പിണറായി വിജയൻ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്.
കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതാൾ എസുമായി ചേർന്ന് കോൺഗ്രസിനെ തോൽപിക്കാനാണ് സിപിഎം ശ്രമിച്ചത്. നാധിപത്യവിശ്വാസികളെല്ലാം കോൺഗ്രസിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം അധ്വാനിച്ചപ്പോൾ പിണറായിയും സംഘവും കോൺഗ്രസിനെ ക്ഷയിപ്പിച്ച് ബിജെപിയുടെ രഥമുരുട്ടാനാണ് ശ്രമിച്ചത്. രാജ്യത്തെ ജനാധിപത്യ മതേതരശക്തികൾ ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോൾ അതിന്റെ ഏകോപന സമിതിയിലേക്ക് സിപിഎം കേന്ദ്രനേതൃത്വം പ്രതിനിധിയെ വിടാതിരുന്നത് പിണറായിയുടെ നിർദേശപ്രകാരമാണെന്നും സുധാകരൻ ആരോപിച്ചു.




