- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അര നൂറ്റാണ്ടിലേറെയായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും തനിക്ക് ലഭിച്ചത് സ്ഥിരം പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് സ്ഥാനം മാത്രം; അവഗണിച്ചതിൽ കടുത്ത അതൃപ്തിയിൽ ചെന്നിത്തല; ഇപ്പോഴുള്ള സ്ഥാനം 19 വർഷം മുമ്പുള്ളതെന്ന് പരാതി; പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും വികാരം നേതൃത്വത്തെ അറിയിക്കും
തിരുവനന്തപുരം: ഏറെ കാലത്തിന് ശേഷം കോൺഗ്രസ് പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തപ്പോൾ കേരളത്തിൽ നിന്നും രമേശ് ചെന്നിത്തലയ്ക്ക് നിരാശയാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ്് മാത്രമാക്കി ചെന്നിത്തലയെ മാറ്റിയപ്പോൾ തന്നെ ഒതുക്കി എന്ന വികാരത്തിലാണ് ചെന്നിത്തല. ഇപ്പോഴുള്ള സ്ഥാനം 19 വർഷം മുമ്പുള്ള സ്ഥാനമാണെന്നാണ് അദ്ദേഹത്തിന് പരാതിയുള്ളത്.
തന്നെ അവഗണിച്ചു എന്ന വികാരം ചെന്നിത്തലയിൽ ശക്തമാായുള്ളത്. ഇക്കുറി തനിക്ക് പ്രവർത്തക സമിതിയിൽ അംഗത്വം ലഭിക്കുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. ഉമ്മൻ ചാണ്ടി അന്തരിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നും തനിക്ക് മുൻതൂക്കം ലഭിക്കുമെന്ന് അദ്ദേഹം കരുതി. എന്നാൽ അതുണ്ടായില്ല. കൂടാതെ കഴിഞ്ഞ രണ്ട് വർഷമായി പദവികൾ ഇല്ലാത്ത അവസ്ഥയിലാണ ്ചെന്നിത്തല.
പ്രതിപക്ഷ നേതൃസ്ഥാനം കൈവിട്ടതിന് ശേഷം അദ്ദേഹത്തിന് കൂടുതൽ സ്ഥാനമാനങ്ങൾ ഒന്നും ലഭിച്ചില്ല. ഇപ്പോഴത്തെ പശ്ചാത്തലത്തിൽ പാർട്ടിയിൽ തന്നെ തഴയുകയാണെന്ന വികാരമാണ് ചെന്നിത്തലയ്ക്കുള്ളത്. ശശി തരൂർ തന്നേക്കാൾ ഉയർന്ന സ്ഥാനത്തേക്ക എത്തിയതിലും ചെന്നിത്തലയ്ക്ക് അമർഷമുണ്ട്. ഒരു ചർച്ചയും നടത്താതെയാണ ്ഈ തീരുമാനം കൈക്കൊണ്ട് എന്നതാണ് ചെന്നിത്തല പറയുന്നത്.
എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്ന നിലപാടിലാണ് അദ്ദേഹം. തന്റെ വികാരം അദ്ദേഹം പാർട്ടിയെ അറിയിക്കും. അതേസമയം സീജവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന എകെആന്റണിയെ പ്രവർത്തസമിതയിൽ നിലനിർത്തിയിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷിനെ പ്രതയേക ക്ഷണിതാവായി ഉൾപ്പെടുത്തി.
അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിനെ ഒഴിവാക്കരുത് എന്ന വികാരം നേതൃത്വത്തിൽ ശക്തമായിയിരുന്നു. അതാണ് തരൂരിനെ അവഗണിക്കാൻ കഴിയാത്ത സാഹചര്യം സംജാതമായത്. തരൂരിന് ലഭിക്കുന്ന മീഡിയാ പിന്തുണയും ഈ സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതായി മാറി. ദേശീയതലത്തിൽ അനാവശ്യ ചർച്ചകൾക്ക് ഇത് ഇടയാക്കുമെന്ന് ഖർഗെയും സോണിയയും നിലപാടെടുത്തു. മേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയത് ഈ പശ്ചാത്തലത്തിലാണ്. ഒരേ സമുദായത്തിൽ നിന്ന് മൂന്നു പേരെ ഉൾപ്പെടുത്തുന്നത് ഉചിതമാകില്ലെന്ന് വിലയിരുത്തി.
സ്ഥിരം ക്ഷണിതാവ് എന്ന നിലയ്ക്ക് പ്രവർത്തകസമിതിയിൽ തുല്യ പങ്കാളിത്തമെന്ന് നേതാക്കൾ വ്യക്തമാക്കി. സമിതിയിൽ വോട്ടെടുപ്പിലേക്ക് ഒരു വിഷയവും പോകാറില്ല. എകെ ആന്റണിയെ നിലനിറുത്തിയത് പ്രവർത്തനപരിചയമുള്ള ചിലർ തുടരണമെന്ന വികാരത്തിന്റെ അടിസ്ഥനത്തിലാണ്. മുഖ്യമന്ത്രിമാർ ആരും വേണ്ട എന്ന തീരുമാനപ്രകാരമാണ് അശോക് ഗലോട്ടിനെ ഉൾപ്പെടുത്താത്തത്.
മുഖ്യമന്ത്രിമാരെ ക്ഷണിതാക്കളായി യോഗങ്ങളിലേക്ക് വിളിക്കാറുണ്ട്. യൂുവാക്കൾക്കും സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും പ്രാതിനിധ്യമുള്ള പട്ടികയെന്ന് നേതൃത്വം വിലയിരുത്തി.സിഡബ്ള്യുസിയിൽ ഇല്ലാത്ത നേതാക്കൾക്ക് മറ്റു ഭാരവാഹികളെ തീരുമാനിക്കുമ്പോൾ പ്രാതിനിധ്യം നല്കും.




