- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല ഞാൻ, റിയാസ് റിയാസിന്റെ പണി നോക്കണം'; മന്ത്രി മുഹമ്മദ് റിയാസിനെ പരിഹാസിച്ചു കെ മുരളീധരൻ; മന്ത്രിയെന്ന നിലയിൽ കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി എല്ലാ കാര്യവും ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി
ന്യൂഡൽഹി: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ട് മന്ത്രിയായ ആളല്ല താനെന്നും റിയാസ് റിയാസിന്റെ പണി നോക്കണമെന്നും മുരളീധരൻ പരിഹസിച്ചു.
മന്ത്രിയെന്ന നിലയിൽ സിപിഎമ്മിന്റെ നന്മയ്ക്ക് വേണ്ടിയല്ല, മറിച്ച് കേരളത്തിന്റെ നന്മയ്ക്ക് വേണ്ടി എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. സിപിഎം കേരളത്തിന് വിനാശകാരിയായിട്ടുള്ള സർക്കാറും പ്രത്യയശാസ്ത്രവുമാണെന്നാണ് താൻ വിശ്വസിക്കുന്നത്. അതിനാൽ, സിപിഎമ്മിനെ ഇല്ലാതാക്കാൻ തന്നെയാണ് ശ്രമം. ലോകം മുഴുവൻ കമ്മ്യൂണിസം നാശമേ ഉണ്ടാക്കിയിട്ടുള്ളൂവെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
'മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. ശബരിമലയ്ക്ക് കൊടുത്ത 95 കോടി എന്ത് ചെയ്‌തെന്നാണ് ടൂറിസം വകുപ്പ് മന്ത്രി ആദ്യം പറയേണ്ടത്. ഈ 95 കോടി രൂപ ചിലവഴിക്കാൻ കഴിവില്ലാത്തവൻ ബാക്കിയുള്ളവരെക്കുറിച്ച് ഈ പറയുന്നതിൽ എന്താണ്. ദേശീയപാത വികസനം കേന്ദ്രസർക്കാർ നടത്തുന്നു. എന്നിട്ട് അത് കഴിഞ്ഞ് വഴിയിൽ അമ്മായിയച്ഛന്റെയും മരുമോന്റെയും ബോർഡ് വച്ചിട്ട് ഇതു മുഴുവൻ ഞാനാണ് നടത്തിയതെന്ന് പറയുന്ന പോലത്തെ വികസനം. അങ്ങിനെയുള്ള വികസനത്തിന് ഞാൻ ശ്രമിച്ചിട്ടില്ല', മുരളീധരൻ പറഞ്ഞു.
വിയോജിക്കുന്നവരെ ആക്ഷേപിച്ചും ശാരീരികമായി ഇല്ലാതാക്കിയും ഉന്മൂലനം നടത്തുന്ന സിപിഎം നിലപാട് എത്രയോ കാലമായിട്ട് തുടരുന്നതാണ്. 23-ാംത്തെ വയസ്സിൽ സിപിഎം കള്ളക്കേസിൽ കുടുക്കി ജയിലിട്ട കാലം മുതൽ തനിക്ക് അനുഭവം ഉള്ളതാണെന്നും മുരളീധരൻ പറഞ്ഞു.




