വാഷിങ്ടൻ: അമേരിക്കയിൽ വർധിച്ചു വരുന്ന സ്‌കൂൾവെടിവയ്‌പ്പുകൾക്ക് ഭരണഘടനയോ, തോക്കോ അല്ല പ്രധാന ഉത്തരവാദിയെന്നുംമറിച്ച് വിദ്യാർത്ഥികളെ അമിതമായി സ്വാധിനിച്ചിരിക്കുന്ന ത്രില്ലർസിനിമകളും ആവശ്യാനുസരണം ലഭ്യമാകുന്ന മയക്കു മരുന്നുമാണെന്ന് നാഷനൽറൈഫിൾ അസോസിയേഷൻ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് ഒലിവർ നോർത്ത്അഭിപ്രായപ്പെട്ടു.

സ്‌കൂൾ വെടിവെയ്‌പ്പുകൾക്ക് നിയമത്തെ പഴിചാരുന്നവർ രോഗത്തിന്റെയഥാർത്ഥ കാരണം കണ്ടെത്താതെ ചികിത്സ നടത്തുന്നവരെ പോലെയാണെന്ന് ഒലിവർകുറ്റപ്പെടുത്തി. യുവാക്കൾക്കിടയിൽ അമിത സ്വാധീനം ചെലുത്തുന്നസിനിമകളും ടിവി ഷോകളും മയക്കുമരുന്നിന്റെ ലഭ്യതയും നിയന്ത്രിച്ചാൽ ഒരുപരിധിവരെ ഇത്തരം അനിഷ്ഠ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻകഴിയുമെന്നും ഒലിവർ പറഞ്ഞു.

സ്‌കൂൾ വെടിവയ്‌പ്പുകളിൽ പ്രതികളാകുന്നവർ ഭൂരിഭാഗവും യുവാക്കളാണ്.ഇതിൽ പലരും മയക്കുമരുന്നിനടിമകളോ മാനസിക രോഗികളോ ആണെന്ന് തെളിവുകൾനിരത്തി ഒലിവർ വ്യക്തമാക്കി. എൻആർഎയുടെ സ്‌കൂൾ ഷീൽഡ് സെഫ്റ്റിപ്രോഗ്രാമിൽ പങ്കെടുക്കുന്ന സ്‌കൂളുകളിൽ ഒന്നും തന്നെ ഇത്തരംസംഭവങ്ങൾ ഉണ്ടാകുന്നില്ലെന്നതും പ്രത്യേകംശ്രദ്ധിക്കപ്പെടേണ്ടതാണെന്നും ഒലിവർ ഓർമപ്പെടുത്തി.