അമൃതപുരി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച കേരളത്തിലെത്തുന്നു . ശ്രീ മാതാ അമൃതാനന്ദമയിദേവിയുടെ 64ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മഠം നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക്രാഷ്ട്രപതിയും പത്‌നിസവിതാ കോവിന്ദും തുടക്കം കുറിക്കും. അമ്മയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങ് നടക്കുക.ഗവർണ്ണർ പി സദാശിവം ദേവസ്വം സഹകരണ മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ കെ സി വേണുഗോപാൽ എം പി , ആർ രാമചന്ദ്രൻഎം എൽ എ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

മാതാ അമൃതാനന്ദമയി മഠം ട്രസ്റ്റ് വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരി ആമുഖ പ്രഭാഷണം നടത്തും.രാഷ്ട്രപതിയായതിന് ശേഷം കേരളത്തിലാദ്യമായാണ് അദ്ദേഹം എത്തുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽഞായറാഴ്ച രാവിലെ എത്തുന്ന രാഷ്ട്രപതിക്ക് സംസ്ഥാന സർക്കാർ ഔദ്യോഗിക വരവേല്പ് നൽകും .സൈന്യത്തിന്റെഗാർഡ് ഓഫ് ഓണറും ഇവിടെയുണ്ടാകും തുടർന്ന് ഹെലികോപ്ടറിൽ കായംകുളം എൻ റ്റി പി സിഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡു മാർഗ്ഗമാണ് അമൃതപുരിയിലേയ്ക്ക് എത്തുക.

രാവിലെപതിനൊന്നിനാണ് അമൃതപുരിയിലെ ചടങ്ങുകൾ. അതിനു ശേഷം തിരുവനതപുരത്തു നിന്ന് തിരിച്ച് ഡൽഹിക്ക് മടങ്ങും.കേരളത്തിലേയ്ക്ക് ആദ്യമായെത്തുന്ന രാഷ്ട്രപതിയെ വരവേൽക്കാൻ അമൃതാനന്ദമയി മഠത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി ക്കഴിഞ്ഞു. രാഷ്ട്രപതിയുടെ ചടങ്ങ് ആശ്രമത്തിലെ ദർശന ഹാളിലാണ് നടക്കുക. തിങ്കളാഴ്ചയാണ് അമ്മയുടെ ജന്മദിനംതിങ്കളാഴ്ചത്തെ ചടങ്ങുകൾ അമൃത വിശ്വവിദ്യാപീഠം എഞ്ചിനീയറിങ് കോളേജിലെ പ്രത്യേകം തയ്യാറാക്കിയപന്തലിലാണ് നടക്കുക.