ത്സ്യ ബന്ധനം നടത്തുന്ന നാല് ഇന്ത്യക്കാരെ ഖത്തർ കോസ്റ്റ് ഗാർഡ് പിടികൂടിയ സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. ദോഹ കോടതി ഇരുപതിനായിരം ക്യൂആർ വീതമാണ് ഓരോരുത്തർക്കും പിഴ നൽകിയിരിക്കുന്നത്. ഖത്തിനിന്റെ കീഴിലുള്ള ജലാ അതിർത്തിയിൽ പെർമിറ്റ് ഇല്ലാതെ കടുന്നു എന്നതാണ് കുറ്റംഎൽ ജെറാൾഡ് (38), ആർ തിരുമുരുഗൻ (27), പി വസീഗൻ (33), ആർ സലീൻ (38) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

സൗദിയിലെ ഒരു സ്‌പോൺസർക്ക് വേണ്ടിയാണ് ഇവർ ജോലി ചെയ്യുന്നത്. ജനുവരി ഏഴിന് പുലർച്ച ഒരു മണിക്കായിരുന്നു ഖത്തർ അധികൃതർ ബോട്ട് പിടികൂടിയത്. അഞ്ച് മണിക്കൂറോളം ജയിലിൽ കഴിഞ്ഞ ശേഷം ഇർ അറബിയിലെഴുതിയ കുറിപ്പിൽ തങ്ങൾ വഴി തെറ്റി ഖത്തറിന്റെ പരിധിയിൽ പ്രവേശിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു.

0കോടതിയിൽ പിഴ നൽകുമോ അതോ അപ്പീലിന് പോകുമോ എന്നകാര്യം വ്യക്തമല്ല. അപീൽ ഉണ്ടാവുകയാണെങ്കിൽ വീണ്ടും മത്സ്യബന്ധന തൊഴിലാളികൾ ഖത്തറിൽ തടവിൽ കഴിയേണ്ടി വരും. ഖത്തറിൽ നിന്നുള്ള ഡസൺ കണക്കിന് മത്സ്യബന്ധന പ്രവാസി തൊഴിലാളികൾ സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളും ജയിലിലുണ്ട്. 2012ന് ശേഷം ഖത്തർ കോസ്റ്റ് ഗാർഡ് മൂന്ന് ഡസനിലേറെ മത്സ്യബന്ധന തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.