- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർകെ നഗറിൽ കാശൊഴുക്കി പ്രചരണം കൊഴുക്കുന്നു; ഓരോ വോട്ടർമാരെയും വിലയ്ക്കു വാങ്ങാൻ കക്ഷികൾ മുടക്കുന്നത് വൻ പണം; പരിശോധനയിൽ പിടിച്ചെത്തത് 13 ലക്ഷം രൂപ
ചെന്നൈ: ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ചെന്നൈയിലെ ആർകെ നഗറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രചരണം മുറുകി. ചെറു കക്ഷികൾ മുതൽ വലിയ കക്ഷികൾ വരെ ഓരോ വോട്ടും സ്വന്തമാക്കാൻ വേണ്ടി വലിയ തുകയാണ് മുടക്കുന്നത്. സീമാന്റെ നാം തമിഴർ കക്ഷി ബിജെപിയേക്കാൾ വോട്ട് നേടാനുള്ള ശ്രമത്തിലാണ്. അതേസമയം മണ്ഡലത്തിൽ നിന്ന് കണക്കിൽപ്പെടാത്ത പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് പരിശോധന ശക്തമാക്കി. വോട്ടർമാർക്ക് പണം നൽകുന്നത് പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റവും ചെയ്തു. അണ്ണാ ഡി.എം.കെയുടെ ഇ.മധുസൂദനൻ,. ഡി.എം.കെയുടെ മരുതു ഗണേശ്, സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി.ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. വിജയസാധ്യതയില്ലെങ്കിലും വോട്ടുശതമാനം ബിജെപിക്ക് നിർണായകവുമാണ്. ദേശീയപാർട്ടിയായ ബി.എസ്‌പിയും സീമാന്റെ നാം തമിഴർ കക്ഷിയും അമ്പത്തിമൂന്ന് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഇതിൽ നാം തമിഴർ കക്ഷി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. പണം വാങ്ങി വോട്ടുചെയ്യരുതെന്ന് ഉറക്കെ പറഞ്ഞ് പ്രചാരണം നടത്തുന്ന ഏക പാർട്ടിയും എൻ.ടി.കെ
ചെന്നൈ: ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ചെന്നൈയിലെ ആർകെ നഗറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പ്രചരണം മുറുകി. ചെറു കക്ഷികൾ മുതൽ വലിയ കക്ഷികൾ വരെ ഓരോ വോട്ടും സ്വന്തമാക്കാൻ വേണ്ടി വലിയ തുകയാണ് മുടക്കുന്നത്. സീമാന്റെ നാം തമിഴർ കക്ഷി ബിജെപിയേക്കാൾ വോട്ട് നേടാനുള്ള ശ്രമത്തിലാണ്. അതേസമയം മണ്ഡലത്തിൽ നിന്ന് കണക്കിൽപ്പെടാത്ത പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് പരിശോധന ശക്തമാക്കി. വോട്ടർമാർക്ക് പണം നൽകുന്നത് പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ കയ്യേറ്റവും ചെയ്തു.
അണ്ണാ ഡി.എം.കെയുടെ ഇ.മധുസൂദനൻ,. ഡി.എം.കെയുടെ മരുതു ഗണേശ്, സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി.ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. വിജയസാധ്യതയില്ലെങ്കിലും വോട്ടുശതമാനം ബിജെപിക്ക് നിർണായകവുമാണ്. ദേശീയപാർട്ടിയായ ബി.എസ്‌പിയും സീമാന്റെ നാം തമിഴർ കക്ഷിയും അമ്പത്തിമൂന്ന് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. ഇതിൽ നാം തമിഴർ കക്ഷി ശക്തമായ പ്രചാരണമാണ് നടത്തുന്നത്. പണം വാങ്ങി വോട്ടുചെയ്യരുതെന്ന് ഉറക്കെ പറഞ്ഞ് പ്രചാരണം നടത്തുന്ന ഏക പാർട്ടിയും എൻ.ടി.കെയാണ്.
പ്രചാരണം മുറുകുന്നതോടൊപ്പം സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. പരിശോധനയിൽ ഇതുവരെ പതിമൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു. അണ്ണാ ഡി.എം.കെ പണം വിതരണം ചെയ്യുന്നുണ്ടെന്ന് ഡി.എം.കെയും ദിനകരൻ വിഭാഗവും ആരോപിച്ചു. മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും നേരിയ സംഘർഷങ്ങളുമുണ്ടായി.



