- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങൾ! പ്രബല നേതാക്കളുടെ താൽപര്യത്തിനു ചെവി കൊടുക്കാത്ത തീരുമാനങ്ങൾ; യുവത്വം നിറഞ്ഞ് ലോക്‌സഭാ വിജയം ഉറപ്പിക്കാൻ രാഹുൽ ഗാന്ധി; കോൺഗ്രസ് അധ്യക്ഷന്റെ രാജസ്ഥാൻ ഫോർമുല ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: രാജസ്ഥാനിൽ പഴയ പടക്കുതിര അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി. യുവതുർക്കി സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയും. പല കോണിൽ നിന്നുള്ള സമ്മർദ്ദമാണ് രാഹുൽ ഗാന്ധിയെ ഈ ഫോർമുലയക്ക് പ്രേരിപ്പിച്ചത്. സച്ചൻ പൈലറ്റിന് മുഖ്യമന്ത്രിയാകൻ ഇനിയും കാത്തിരിക്കണം. പക്ഷേ ഭരണത്തിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന കാര്യത്തിൽ രാഹുൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതിന്റെ ആദ്യ പരീക്ഷണശാലയായി രാജസ്ഥാൻ. അശോക് ഗെലോട്ട് മന്ത്രിസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങൾ. ഭാവിയിൽ 5 പേരെ കൂടി ഉൾപ്പെടുത്തും. മമത ഭൂപേഷ്, സാലിഹ് മുഹമ്മദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭിൽ വനിത, മുസ്ലിം പ്രാതിനിധ്യങ്ങളായി. ഭാവിയിൽ അധികാരത്തിലേറുന്ന സംസ്ഥാനങ്ങളിലും ഈ രീതി തുടരും. രാജസ്ഥാനിൽ പിടിമുറുക്കുകയാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി പരിചയസമ്പന്നരെ പൂർണമായി കൈവിടാതെ, പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ഫോർമുല പാർട്ടിയിൽ സജീവമാക്കി. മുഖ്യമന്ത്
ന്യൂഡൽഹി: രാജസ്ഥാനിൽ പഴയ പടക്കുതിര അശോക് ഗെലോട്ട് മുഖ്യമന്ത്രിയായി. യുവതുർക്കി സച്ചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയും. പല കോണിൽ നിന്നുള്ള സമ്മർദ്ദമാണ് രാഹുൽ ഗാന്ധിയെ ഈ ഫോർമുലയക്ക് പ്രേരിപ്പിച്ചത്. സച്ചൻ പൈലറ്റിന് മുഖ്യമന്ത്രിയാകൻ ഇനിയും കാത്തിരിക്കണം. പക്ഷേ ഭരണത്തിൽ പുതുമുഖങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന കാര്യത്തിൽ രാഹുൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതിന്റെ ആദ്യ പരീക്ഷണശാലയായി രാജസ്ഥാൻ.
അശോക് ഗെലോട്ട് മന്ത്രിസഭയിൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത 23 മന്ത്രിമാരിൽ 18 പേരും പുതുമുഖങ്ങൾ. ഭാവിയിൽ 5 പേരെ കൂടി ഉൾപ്പെടുത്തും. മമത ഭൂപേഷ്, സാലിഹ് മുഹമ്മദ് എന്നിവർ സത്യപ്രതിജ്ഞ ചെയ്തതോടെ മന്ത്രിസഭിൽ വനിത, മുസ്ലിം പ്രാതിനിധ്യങ്ങളായി. ഭാവിയിൽ അധികാരത്തിലേറുന്ന സംസ്ഥാനങ്ങളിലും ഈ രീതി തുടരും. രാജസ്ഥാനിൽ പിടിമുറുക്കുകയാണ് ലക്ഷ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റിൽ ജയിക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി പരിചയസമ്പന്നരെ പൂർണമായി കൈവിടാതെ, പുതുമുഖങ്ങൾക്ക് അവസരം നൽകുക എന്ന ഫോർമുല പാർട്ടിയിൽ സജീവമാക്കി.
മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, എഐസിസി നിരീക്ഷകൻ കെ.സി. വേണുഗോപാൽ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ രാഹുലുമായി നടത്തിയ കൂടിക്കാഴ്ചകളിലാണു മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായത്. മന്ത്രി പദവി കയ്യടക്കിവയ്ക്കാൻ ആരെയും അനുവദിക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണത്തിൽ സംസ്ഥാനത്തെ പ്രബല നേതാക്കളുടെ താൽപര്യത്തിനു രാഹുൽ ചെവി കൊടുത്തില്ല. മന്ത്രിമാരെ എല്ലാം രാഹുൽ തീരുമാനിച്ചു. കോൺഗ്രസിലെ ഹൈക്കമാണ്ട് താനാണെന്ന സൂചനയാണ് താഴേ തട്ടിലേക്ക് രാഹുൽ നൽകുന്നത്.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേട്ടമുണ്ടാക്കിയില്ലെങ്കിൽ സമഗ്ര അഴിച്ചുപണിക്കു മടിക്കില്ലെന്നും മൂപ്പിളമ തർക്കം വച്ചുപൊറുപ്പിക്കില്ലെന്നും ഗെലോട്ടിനും സച്ചിനും രാഹുൽ മുന്നറിയിപ്പു നൽകി. ലോക്‌സഭയിൽ ഫലമുണ്ടാക്കുന്നതിന് ഇരുവർക്കും കൂട്ടുത്തരവാദിത്തമായിരിക്കും. തിരിച്ചടി നേരിട്ടാൽ പ്രത്യാഘാതവും ഇരുവരും പങ്കിട്ടെടുക്കണം രാഹുൽ വ്യക്തമാക്കി.