- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരം; ഉയർന്ന സാമ്പത്തിക വളർച്ചയോടൊപ്പം ഉയർന്ന വിദ്യാഭ്യാസമുള്ള സമത്വാധിഷ്ടിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ന്യൂഡൽഹി: ഇന്ത്യയുടെ 14ാം രാഷ്ട്രപതിയായി രാംനാഥ്‌കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരമെന്ന് പറഞ്ഞ രാംനാഥ് ഉയർന്ന സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ ഉയർന്ന വിദ്യാഭ്യാസമുള്ള സമത്വാധിഷ്ടിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ സെൻട്രൽ ഹാളിലെ പഴയ ഓർമകൾ വീണ്ടും കയറിവരികയാണ്. 'ഈ സഭയിൽ വച്ചാണ് നിങ്ങളിൽ പലരുമായും ഞാൻ സംവാദത്തിലേർപ്പെട്ടത്. യോജിച്ചും വിയോജിച്ചും ഇവിടെ വെച്ച് സംസാരിച്ചപ്പോഴും എതിർകാഴ്‌ച്ചപ്പാടുകളെ ബഹുമാനിക്കാൻ നമ്മൾ ശ്രദ്ധിച്ചിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം'. 'വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്തരായിരിക്കുമ്പോഴും നമ്മളെല്ലാം ഒന്നാണ്. സ്ത്രീകളും
ന്യൂഡൽഹി: ഇന്ത്യയുടെ 14ാം രാഷ്ട്രപതിയായി രാംനാഥ്‌കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഡോ. രാധാകൃഷ്ണൻ, ഡോ. അബ്ദുൽ കലാം, പ്രണബ് മുഖർജി തുടങ്ങിയവർ നടന്ന വഴിയിലൂടെ നടക്കാൻ സാധിക്കുന്നത് അഭിമാനകരമെന്ന് പറഞ്ഞ രാംനാഥ് ഉയർന്ന സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ ഉയർന്ന വിദ്യാഭ്യാസമുള്ള സമത്വാധിഷ്ടിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്നും അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു.
രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലെ സെൻട്രൽ ഹാളിലെ പഴയ ഓർമകൾ വീണ്ടും കയറിവരികയാണ്. 'ഈ സഭയിൽ വച്ചാണ് നിങ്ങളിൽ പലരുമായും ഞാൻ സംവാദത്തിലേർപ്പെട്ടത്. യോജിച്ചും വിയോജിച്ചും ഇവിടെ വെച്ച് സംസാരിച്ചപ്പോഴും എതിർകാഴ്‌ച്ചപ്പാടുകളെ ബഹുമാനിക്കാൻ നമ്മൾ ശ്രദ്ധിച്ചിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം'.
'വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. വ്യത്യസ്തരായിരിക്കുമ്പോഴും നമ്മളെല്ലാം ഒന്നാണ്. സ്ത്രീകളും പുരുഷന്മാരും തോളോട് തോൾ ചേർന്നു കൊണ്ടാണ് എല്ലാ മേഖലയിലും പ്രവർത്തിക്കേണ്ടത്.ചെറിയൊരു ഗ്രാമത്തിലെ ചെറിയൊരു പശ്ചാത്തലത്തിൽ നിന്നാണു താൻ വരുന്നത്. അതുകൊണ്ടു യാത്ര വളരെ വലുതായിരുന്നു. ഒരു രാജ്യമെന്ന നിലയിൽ നമുക്ക് നിരവധി നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇനിയും പലതും നേടാനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. കെ ആർ നാരായണന് ശേഷം ദളിത് വിഭാഗത്തിൽ നിന്നും ഇതാദ്യമായാണ് ഒരാൾ ഇന്ത്യയുടെ പ്രഥമ പൗരനായി ചുമതല ഏൽക്കുന്നത്.
രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും അധികാരമേറ്റെടുത്തശേഷം റാം നാഥ് കോവിന്ദ് പറഞ്ഞു. രാജ്യ നിർമ്മാണം സർക്കാരിന് മാത്രമായി ചെയ്യാൻ കഴിയുന്ന ഒന്നല്ല. സർക്കാരിന് വഴികാട്ടിയാവാനേ കഴിയൂ'. ഉയർന്ന സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ ഉയർന്ന വിദ്യാഭ്യാസമുള്ള സമത്വാധിഷ്ടിതമായ ഒരു സമൂഹമാണ് നാം കെട്ടിപ്പടുക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി മുഖ്യമന്ത്രിമാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, റാം നാഥ് കോവിന്ദിന്റെ അടുത്ത ബന്ധുക്കൾ, മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ പ്രധാനമന്ത്രിമാരായ ഡോ. മന്മോഹൻ സിങ്, ദേവഗൗഡ, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.
സ്ഥാനമൊഴിയുന്ന പ്രണബ് മുഖർജിയും റാം നാഥ് കോവിന്ദും ഒരേ വാഹനത്തിലാണു രാഷ്ട്രപതി ഭവനിൽനിന്നും സത്യപ്രതിജ്ഞാ ചടങ്ങിനായി പാർലമെന്റ് മന്ദിരത്തിലേക്കു തിരിച്ചത്. പാർലമെന്റിലെത്തിയ ഇരുവരെയും ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി എന്നിവർ ചേർന്നു സ്വീകരിച്ചു പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് ആനയിച്ചു.



