- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി പൊളിച്ചത് കേന്ദ്ര - സംസ്ഥാന ഏജൻസികളുടെ കള്ളനും പൊലീസും കളി; ജുഡീഷ്യൽ അന്വേഷണമെന്ന പ്രഹസനം കൂടി സർക്കാർ തന്നെ പിൻവലിക്കണം: ചെന്നിത്തല
തിരുവനന്തപുരം: എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാർത്ഥത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും സംസ്ഥാന ഏജൻസികളും കള്ളനും പൊലീസും കളിക്കുകയായിരുന്നു.
സിപിഎം - ബിജെപി ഒത്തു തീർപ്പിന്റെ ഭാഗമായി ജനങ്ങളെ പറ്റിക്കുന്നതിനായിരുന്നു ആ കള്ളക്കളി. ഒരു അന്വേഷണവും നടക്കരുതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. കേന്ദ്ര ഏജൻസികളും ബിജെപിയും അതിനോട് ചേർന്ന നിലപാടാണ് സ്വീകരിച്ചത്. കേസന്വേഷണങ്ങളെല്ലാം മരവിപ്പിച്ചു. യു.ഡി.എഫ് ഇത് ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുപ്പിൽ അത് ചർച്ചായവുകയും ചെയ്തപ്പോഴാണ് അങ്ങനെയല്ലെന്ന് വരുത്തി തീർക്കാൻ ഇങ്ങനെയൊരു കള്ളക്കളിക്ക് സംസ്ഥാന സർക്കാർ തയ്യാറായത്.
ഇ.ഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്തത് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ സ്റ്റണ്ട് ആയിരുന്നു. സി.ആർ.പി.സി അനുസരിച്ച് ഇ.ഡിക്കെതിരെ കേസെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല. ഇത്തരം കള്ളക്കളികൾ കൊണ്ടൊന്നും പ്രയോജനമുണ്ടാവില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബോദ്ധ്യമാവുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇ.ഡിക്കെതിരായ കേസുകൾ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് ജുഡീഷ്യൽ അന്വേഷണമെന്ന പ്രഹസനം സർക്കാർ തന്നെ പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.




