നാല് വയസുകാരിയായ തന്റെ സഹോദരിയെ അനേകം തവണ ബലാത്സംഗത്തിനും ലൈംഗിക ആക്രമണത്തിനും വിധേയനാക്കിയെന്ന് ആരോപിതനായ ബ്രൈറ്റനിലെ 12 വയസുകാരൻ കുറ്റക്കാരനാണെന്ന് ഇന്നലെ നടന്ന വിചാരണക്കിടെ വ്യക്തമായി. മൊബൈൽ ഫോണിൽ നീലച്ചിത്രങ്ങൾ സൂക്ഷിക്കുകയും അത് കാണുന്നത് പതിവാക്കുകയും ചെയ്തിരുന്നു ഈ കൗമാരക്കാരനെന്നും തെളിഞ്ഞിട്ടുണ്ട്. തന്റെ ചൂഷണം വെളിയിൽ അറിയിക്കാതിരിക്കാൻ ഈ കുട്ടി സഹോദരിക്ക് മിഠായി കൊടുത്ത് മയക്കുകയായിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. വിചാരണക്കൊടുവിൽ പയ്യന് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. വീട്ടിൽ വച്ച് ഇരുവരും ഒളിച്ച് കളിയിൽ ഏർപ്പെടുമ്പോഴാണ് പീഡനങ്ങൾ നടന്നിരിക്കുന്നതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ആൺകുട്ടിക്ക് 13ഉം പെൺകുട്ടിക്ക് അഞ്ചും വയസാണുള്ളത്. സഹോദരനിൽ നിന്നും താൻ നേരിടുന്ന പീഡനത്തെക്കുറിച്ച് ഒരു ദിസവം കുളിക്കുമ്പോൾ പെൺകുട്ടി പറയുകയായിരുന്നു. താൻ സഹോദരിയെ ബലാത്സംഗം ചെയ്തിരുന്നുവെന്നും ലൈംഗികമായി ആക്രമിച്ചിരുന്നുവെന്നും ഇന്നലെ നടന്ന വിചാരണക്കിടെ ആൺകുട്ടി സമ്മതിച്ചിട്ടുണ്ട്. ബ്രൈറ്റൻ യൂത്ത് കോടതിയിലാണ് വിചാരണ നടന്നത്. കുട്ടിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇൻവെസ്റ്റിഗേറ്റർമാർ കണ്ടെടുക്കുകയും ഇതിൽ നിറയെ പോൺ വീഡിയോകളുണ്ടെന്ന് വെളിപ്പെടുകയും ചെയ്തിട്ടുണ്ട്.

പീഡനത്തിന് വിധേയയായ വിവരം മകൾ തന്നോട് വെളിപ്പെടുത്തിയതിനെക്കുറിച്ച് ഇതിന് മുമ്പ് നടന്ന വിചാരണക്കിടയിൽ കുട്ടികളുടെ അമ്മ വിശദീകരിച്ചിരുന്നു. തനിക്കൊരു കാര്യം പറയാനുണ്ടെന്ന മുഖവുരയോടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയിരുന്നതെന്ന് ഈ അമ്മ വിവരിക്കുന്നു. രണ്ട് വട്ടം താൻ ബലാത്സംഗത്തിന് വിധേയായിട്ടുണ്ടെന്നും മറ്റൊരു തവരണ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്നും പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ സഹോദരൻ പ്രവർത്തിച്ചത് തനിക്കിഷ്ടമായിരുന്നില്ലെന്നും എന്നാൽ മിഠായികളെ താൻ ഇഷ്ടപ്പെട്ടതിനാൽ അത് നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചപ്പോൾ പീഡനത്തിന് സമ്മതിക്കുകയായിരുന്നുവെന്നും പെൺകുട്ടി അമ്മയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇത്രയും കാലം തന്നോട് എന്തു കൊണ്ടാണിത് വെളിപ്പെടുത്താതിരുന്നതെന്ന ചോദ്യത്തിന് അങ്ങനെ ചെയ്യരുതെന്ന് സഹോദരന്റെ വിലക്കുണ്ടായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു. ആൺകുട്ടിയുടെ ഫോണിൽ നിന്നും നിരവധി പോൺ വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തിരുന്നുവെന്നാണ് ഇന്നലെ നടന്ന വിചാരണക്കിടെ ഡിസ്ട്രിക്ട് ജഡ്ജായ തെരേസ സാഗുൻ വെളിപ്പെടുത്തിയത്. തനിക്കേറ്റ പീഡനം പെൺകുട്ടി വളരെ കൃത്യമായി വെളിപ്പെടുത്തിയെന്നും ജഡ്ജ് പറയുന്നു.