- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ കൺമുന്നിൽ പടത്തിന്റെ വ്യാജൻ അപ്ലോഡ് ആവുകയാണ്; കോടികൾ മുടക്കിയെടുത്ത സിനിമയുടെ വ്യാജ പതിപ്പിന് ഇട്ടിരിക്കുന്ന വില കേട്ടപ്പോൾ തകർന്നു പോയി; റിലീസ് ചെയ്ത് മൂന്നാം ദിവസം പുണ്യാളൻ 2 തമിഴ് റോക്കേഴ്സ് പകർത്തി വാങ്ങിയ കഥ പറഞ്ഞ് രഞ്ജിത്ത് ശങ്കർ
പുറത്തിറങ്ങിയ ഉടനെ സിനിമയുടെ വ്യാജൻ വെബ്‌സൈറ്റിലെത്തുന്നത് പതിവ് കാഴ്‌ച്ചയായി മാറുന്നത് പതിവാണ്. തമിഴിലും മലയാളത്തിലുമടക്കം സിനിമയുടെ വ്യാജന്മമാർ അടക്കി വാഴുകയാണ്. പരാതികൾ ഉയരുമ്പോഴും റിലിസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പല സിനിമകളും ഓൺലൈനിൽ എത്തുന്നതും കാണാറുണ്ട്. ഇപ്പോൾ പുണ്യാളന്റെ രണ്ടാം ഭാഗം ഓൺലൈനിൽ എത്തിയതിന്റെ പിന്നാലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. വനിതയുമായുള്ള അഭിമുഖത്തിൽ രഞ്ജിത് ശങ്കർ വെളിപ്പെടുത്തൽ നടത്തിയത്, സംവിധായകന്റെ വാക്കുകൾ 'പുണ്യാളൻ 2' റിലീസായി മൂന്നാം ദിവസമാണ്. തൃശൂരിലെ തീയറ്ററിലേക്കുള്ള യാത്രയിലാണ് ഞാൻ. അപ്പോഴാണ് ഓൺലൈൻ പ്രമോഷൻ നോക്കുന്നയാളുടെ വിളി എത്തി., തമിൾ റോക്കേഴ്സ് ചാനലിൽ പുണ്യാളൻ 2 അപ്ലോഡ് ചെയ്യുന്നു. അപ്ലോഡിങ് തുടങ്ങിക്കഴിഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ തരിച്ചിരുന്ന നിമിഷങ്ങൾ. എന്റെ കൺമുന്നിൽ പടത്തിന്റെ വ്യാജൻ അപ്ലോഡ് ആവുകയാണ്. ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകി. ടിആർ ലവർ എന്ന അക്കൗണ്ടിൽ നിന്നാണ് സൈറ്റിൽ ചിത്രം
പുറത്തിറങ്ങിയ ഉടനെ സിനിമയുടെ വ്യാജൻ വെബ്‌സൈറ്റിലെത്തുന്നത് പതിവ് കാഴ്‌ച്ചയായി മാറുന്നത് പതിവാണ്. തമിഴിലും മലയാളത്തിലുമടക്കം സിനിമയുടെ വ്യാജന്മമാർ അടക്കി വാഴുകയാണ്. പരാതികൾ ഉയരുമ്പോഴും റിലിസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പല സിനിമകളും ഓൺലൈനിൽ എത്തുന്നതും കാണാറുണ്ട്. ഇപ്പോൾ പുണ്യാളന്റെ രണ്ടാം ഭാഗം ഓൺലൈനിൽ എത്തിയതിന്റെ പിന്നാലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ. വനിതയുമായുള്ള അഭിമുഖത്തിൽ രഞ്ജിത് ശങ്കർ വെളിപ്പെടുത്തൽ നടത്തിയത്,
സംവിധായകന്റെ വാക്കുകൾ
'പുണ്യാളൻ 2' റിലീസായി മൂന്നാം ദിവസമാണ്. തൃശൂരിലെ തീയറ്ററിലേക്കുള്ള യാത്രയിലാണ് ഞാൻ. അപ്പോഴാണ് ഓൺലൈൻ പ്രമോഷൻ നോക്കുന്നയാളുടെ വിളി എത്തി., തമിൾ റോക്കേഴ്സ് ചാനലിൽ പുണ്യാളൻ 2 അപ്ലോഡ് ചെയ്യുന്നു. അപ്ലോഡിങ് തുടങ്ങിക്കഴിഞ്ഞു. എന്തു ചെയ്യണമെന്ന് അറിയാതെ തരിച്ചിരുന്ന നിമിഷങ്ങൾ. എന്റെ കൺമുന്നിൽ പടത്തിന്റെ വ്യാജൻ അപ്ലോഡ് ആവുകയാണ്. ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെട്ട് സൈബർ സെല്ലിൽ പരാതി നൽകി. ടിആർ ലവർ എന്ന അക്കൗണ്ടിൽ നിന്നാണ് സൈറ്റിൽ ചിത്രം അപ്ലോഡ് ചെയ്യുന്നത് എന്നു കണ്ടെത്തി. ഏതോ ഒരു രാജ്യത്ത് അജ്ഞാതമായ കേന്ദ്രത്തിലിരുന്ന് സാങ്കേതിക വിദ്യയുടെ മറവിൽ ഒളിച്ചാണ് അയാൾ ചിത്രം അപ്ലോഡ് ചെയ്യുന്നത്. ഒട്ടുമിക്ക മലയാള സിനിമകളും തമിൾ റോക്കേഴ്സിൽ അപ്ലോഡ് ചെയ്യുന്നത് ഇയാളുടെ ഐഡിയിൽ നിന്നാണ്.
തുടർന്നു നടത്തിയ അന്വേഷണം ചെന്നു നിന്നത് ഒരു കൗമാരക്കാരനിൽ. അവനാണ് തീയറ്ററിൽ നിന്ന് പോക്കറ്റിലൊളിപ്പിച്ച മൊബൈൽ ഫോൺ കാമറയിൽ സിനിമ റെക്കോർഡ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ചിത്രത്തിന്റെ പകർപ്പ് തമിൾ റോക്കേഴ്സിന്റെ പക്കൽ എത്തിയ കഥ മനസിലാക്കിയത്. ഫോണിൽ റെക്കോർഡ് ചെയ്ത സിനിമ ടെലഗ്രാമിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതിൽ നിന്നാണ് തമിൾ റോക്കേഴ്സ് പയ്യനെ ബന്ധപ്പെടുന്നത്. അവർ 600 രൂപ നൽകിയാണ് അവന്റ പക്കൽ നിന്ന് ചിത്രം വാങ്ങിയത്. കോടികൾ മുടക്കിയെടുത്ത സിനിമയുടെ വ്യാജ പതിപ്പിന് ഇട്ടിരിക്കുന്ന വില കേട്ടപ്പോൾ തകർന്നു പോയി. പിന്നീട് മാസങ്ങളോളം തുടർ അന്വേഷണങ്ങളിലായിരുന്നു. കണ്ടെത്തിയതാകട്ടെ ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ.
600 മുതൽ 2000 വരെയാണ് ഇത്തരം വിഡിയോകൾക്ക് തമിൾ റോക്കേഴ് നൽകുന്നത്. മികച്ച ക്ലാരിറ്റിയുള്ള ചിത്രങ്ങൾക്കാണ് പരമാവധി തുക. തങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ ഗുരുതരാവസ്ഥ അറിയാത്ത കൗമാരക്കാരാണ് ഇവരുടെ ഇര. ഇത്തരത്തിൽ മാസം നാലായിരം രൂപ വരെ പോക്കറ്റ് മണി സ്വന്തമാക്കുന്ന വിദ്യാർത്ഥികൾ വരെയുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് പല മാതാപിതാക്കൾക്കും അറിയില്ല. ഇതും കൂടി ഉൾക്കൊള്ളിച്ച് രസകരമായ മുഹൂർത്തങ്ങൾ സൃഷ്ടിച്ചാണ് പ്രേതം 2 ഒരുക്കിയിരിക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു.