തൽഹാസി: പന്ത്രണ്ടു ദിവസത്തെ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഫ്ളോറിഡയിലെ നിലവിലെ ഡമോക്രാറ്റ് സെനറ്റർ ബിൽ നെൽസനെ (76) പരാജയപ്പെടുത്തി മുൻ ഗവർണറും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ബിൽ സ്‌കോട്ട് (65) വിജയിച്ചു.

ഇന്നലെയായിരുന്നു ഫല പ്രഖ്യാപനം.നവംബർ 6 നു ഫലം പ്രഖ്യാപിച്ചപ്പോൾ 25 ശതമാനത്തിൽ കുറവ് വോട്ട് നേടി റിക് സ്‌കോട്ട് ജയിച്ചിരുന്നുവെങ്കിലും, ഫ്ളോറിഡയിലെ നിലവിലുള്ള തിരഞ്ഞെടുപ്പു ചട്ടമനസരിച്ചു 25 ശതമാനത്തിൽ കുറവ് വോട്ടാണ് ഭൂരിപക്ഷമെങ്കിൽ വീണ്ടും വോട്ടെണ്ണൽ വേണമെന്നതിനാലാണ് ഫല പ്രഖ്യാപനത്തിനു കാലതാമസം നേരിട്ടത്.

10,000 ത്തിൽ പരം വോട്ടുകൾക്കു സ്‌കോട്ട് ജയിച്ചതായി ഫ്ളോറിഡ സ്റ്റേറ്റ് സെക്രട്ടറി ഓഫീസ് പ്രഖ്യാപിച്ചു.സ്‌കോട്ടി 50.05 ശതമാനവും, നെൽസന് 49.93 ശതമാനവും വോട്ടുകൾ ലഭിച്ചു. സ്‌കോട്ടിന്റെ വിജയത്തോടെ 100 അംഗ സെനറ്റിൽ റിപ്പബ്ലിക്കൻ ലീഡ് വർധിച്ചു 52 ആയി.ഫ്ളോറിഡാ ഗവർണർ, സെനറ്റർ സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ജയിപ്പിച്ചതിൽ പ്രസിഡന്റ് ട്രംമ്പ് വോട്ടർമാർക്ക് നന്ദി പറഞ്ഞു.