- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതെ മികച്ച നടനുള്ള ദേശീയ അവാർഡ് ഈ പയ്യന് തന്നെ; മൂന്നാമത്തെ വയസ്സിൽ മുത്തശ്ശിയുടെ തോളിലേറി സ്റ്റേജിൽ കയറി; സ്റ്റേജിൽ വളർന്ന ആ പയ്യൻ പിന്നീട് ഷെയ്ക്‌സ്പിയറിന്റെ മാക്‌ബത്തിലും ബ്രെഹ്തിന്റെ ലൈഫ് ഓഫ് ഗലീലിയോയിലും വേഷമിട്ടു; അറുപത്തഞ്ചാമതു ദേശീയ അവാർഡിലെ താരമായി പത്തൊൻപതുകാരനായ ബംഗാളി സിനിമയിലെ യുവതാരം റിദ്ധിസെൻ
കൊൽക്കത്ത: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച റിദ്ധിസെന്നിനെ തിരക്കുകയാണ് ചലച്ചിത്ര പ്രേമികൾ. പിന്നെ വിക്കിപ്പീഡിയയിൽ തിരഞ്ഞപ്പോൾ ജനിച്ച വർഷം കണ്ട് ഞെട്ടി. പയ്യനു പ്രായം 19 മാത്രം. അറുപത്തഞ്ചാമതു ദേശീയ അവാർഡിലെ താരമായി ബംഗാളി സിനിമയിലെ യുവതാരം റിദ്ധിസെൻ. മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണു റിദ്ധിസെൻ. കൊൽക്കത്തയിലെ സൗത്ത് പോയിന്റ് സ്‌കൂളിലെ വിദ്യാർത്ഥിയാണു റിദ്ധി. കൗശിക് ഗാംഗുലി സംവിധാനം ചെയ്ത ട്രാൻസ്‌ജെൻഡറുടെ പ്രണയജീവിതം പ്രകാശിപ്പിച്ച 'നഗർ കിർത്തൻ' എന്ന ചിത്രമാണു പുരസ്‌കാരം നേടിക്കൊടുത്തത്. നാടകവേദിയിൽ അച്ഛൻ കൗശിക് സെന്നിന്റെ കൈപിടിച്ചുകയറിയ റിദ്ധിക്ക് അരങ്ങ് സ്വന്തം വീടുപോലെയാണ്. റിദ്ധിയുടെ അമ്മ രശ്മിസെന്നും നാടകപ്രവർത്തകയും നർത്തകിയുമാണ്. വിദ്യാബാലന്റെ ശ്രദ്ധേയ സിനിമയായ കഹാനിയിൽ ചെറുവേഷത്തിൽ അഭിനയിച്ചിട്ടുണ്ട് റിദ്ധി. 'പ്രകൃതി ഇനിയെങ്കിലും തിരിച്ചടിക്കണം. താമസിക്കാൻ കൊള്ളില്ല ഈ ഭൂമി. ഇത്തരം മനുഷ്യരെ തുടച്ചുനീക്കി ഈ ഭൂമി സ്വതന്ത്രമാവണം. ഇതാണോ മതം? എത്രക
കൊൽക്കത്ത: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച റിദ്ധിസെന്നിനെ തിരക്കുകയാണ് ചലച്ചിത്ര പ്രേമികൾ. പിന്നെ വിക്കിപ്പീഡിയയിൽ തിരഞ്ഞപ്പോൾ ജനിച്ച വർഷം കണ്ട് ഞെട്ടി. പയ്യനു പ്രായം 19 മാത്രം. അറുപത്തഞ്ചാമതു ദേശീയ അവാർഡിലെ താരമായി ബംഗാളി സിനിമയിലെ യുവതാരം റിദ്ധിസെൻ. മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണു റിദ്ധിസെൻ. കൊൽക്കത്തയിലെ സൗത്ത് പോയിന്റ് സ്‌കൂളിലെ വിദ്യാർത്ഥിയാണു റിദ്ധി.
കൗശിക് ഗാംഗുലി സംവിധാനം ചെയ്ത ട്രാൻസ്‌ജെൻഡറുടെ പ്രണയജീവിതം പ്രകാശിപ്പിച്ച 'നഗർ കിർത്തൻ' എന്ന ചിത്രമാണു പുരസ്‌കാരം നേടിക്കൊടുത്തത്. നാടകവേദിയിൽ അച്ഛൻ കൗശിക് സെന്നിന്റെ കൈപിടിച്ചുകയറിയ റിദ്ധിക്ക് അരങ്ങ് സ്വന്തം വീടുപോലെയാണ്. റിദ്ധിയുടെ അമ്മ രശ്മിസെന്നും നാടകപ്രവർത്തകയും നർത്തകിയുമാണ്. വിദ്യാബാലന്റെ ശ്രദ്ധേയ സിനിമയായ കഹാനിയിൽ ചെറുവേഷത്തിൽ അഭിനയിച്ചിട്ടുണ്ട് റിദ്ധി.
'പ്രകൃതി ഇനിയെങ്കിലും തിരിച്ചടിക്കണം. താമസിക്കാൻ കൊള്ളില്ല ഈ ഭൂമി. ഇത്തരം മനുഷ്യരെ തുടച്ചുനീക്കി ഈ ഭൂമി സ്വതന്ത്രമാവണം. ഇതാണോ മതം? എത്രകാലം അവർ സത്യത്തെ കുഴിച്ചു മൂടും? എത്ര കാലം? ഇവിടെത്തന്നെ അവരെല്ലാം അവസാനിക്കും. എന്തായാലും നമ്മൾ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അത്രയും വേഗത്തിലാണ് നാം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.' കശ്മീരിലെ കഠുവയിലെ പെൺകുട്ടിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഈ വാക്കുകൾ കുറിച്ചത് ഒരു നടനാണ്. പത്തൊമ്പത് വയസുള്ള റിദ്ധി സെൻ. ഏറ്റവും മികച്ച നായകനുള്ള ദേശീയ പുരസ്‌കാരം നേടിയ ബംഗാളി സ്റ്റേജ് ആർട്ടിസ്റ്റ്.
സ്റ്റേജിൽ നിന്നാണ് റിദ്ധിയുടെ വരവ്. ബംഗാളി തിയറ്ററിലെ തലയെടുപ്പുള്ള താരമായ കൗശിക് സെന്നിന്റെയും നർത്തകി രശ്മി സെന്നിന്റെയും മകൻ. സ്‌കൂൾ പഠനകാലത്തുതന്നെ നാടകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ. പന്ത്രണ്ടാം വയസ്സിൽ കൊൽക്കട്ടയിലെ സൗത്ത് പോയിന്റ് സ്‌കൂൾ റിദ്ധിയെ പ്രതിഭാപട്ടം നൽകി ആദരിച്ചിരുന്നു. അത്ര മേൽ ശക്തമായിരുന്നു റിദ്ധിയുടെ നാടകരംഗത്തെ സാന്നിധ്യം.
ബംഗാളിലൊന്നാകെ അറിയപ്പെടുന്ന സ്വപ്നസന്ധാനി നാടകട്രൂപ്പിലെ അംഗമാണ് ചെറുപ്പത്തിലേ റിദ്ധി. മൂന്നാമത്തെ വയസിൽ മുത്തശ്ശിയും അറിയപ്പെടുന്ന നടിയുമായ ചിത്ര സെൻ കൊച്ചുമകനെ തോളിലേറ്റി നാടത്തിൽ അഭിനയിച്ചിരുന്നു. സ്റ്റേജിൽ വളർന്ന ആ പയ്യൻ പിന്നീട് ഷെയ്ക്‌സ്പിയറിന്റെ മാക്‌ബത്തിലും ബ്രെഹ്തിന്റെ ലൈഫ് ഓഫ് ഗലീലിയോയിലും വേഷമിട്ടു.
2010-ൽ ഇട്ടി മിറാനിയിലൂടെ സിനിമയിലെത്തി. വിദ്യ ബാലൻ നായികയായി കഹാനിയുടെ ഷൂട്ടിങ് കൊൽക്കത്തയിൽ നടക്കുമ്പോൾ റിദ്ധിയെ തേടി അടുത്ത അവസരമെത്തി. ചായ്വാലയുടെ വേഷത്തിൽ. പാർച്ച്ഡ് എന്ന സിനിമയാണ് ബാലതാരത്തിൽനിന്ന് ഗൗരവമേറിയ കഥാപാത്രങ്ങളിലേക്ക് റിദ്ധിക്ക് കൂടൊരുക്കിയത്. പതിമൂന്നാമത്തെ സിനിമയായ നേഗർകീർത്തനിലൂടെ ദേശീയ പുരസ്‌കാരവും.