കൊച്ചി: 11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ നടൻ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എൻ ഐ(നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്) കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖിൽ നിന്നാണ് 2014ൽ റിസബാവ 11 ലക്ഷം രൂപ തട്ടിയെടുത്തത്. പണം തിരികെ ലഭിക്കാതിരുന്നതിനെ തുടർന്ന് സാധിഖ് ചെക്ക് കേസ് ഫയൽ ചെയ്യുകയായിരുന്നു.

2014 മെയ് മാസത്തിൽ പരാതിക്കാരനായ സാദിഖിന്റെ മകനും റിസബാവയുടെ മകളുമായി വിവാഹം ഉറപ്പിച്ചിരുന്നു. ആ പരിചയത്തിൽ റിസബാവ 11 ലക്ഷം വാങ്ങി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പല തവണയും അവധി ചോദിച്ചു. ഒടുവിൽ 2015 ജനുവരിയിൽ നൽകിയ ചെക്ക് മടങ്ങിയെന്നാണ് കേസ്.