യാസിൽ ഉസ്മാൻ എന്ന എഴുത്തുകാരൻ തന്റെ ജീവിത കഥയെഴുതിയത് അനുമതിയില്ലാതെ യെന്ന ആരോപണവുമായി നടൻ സഞ്ജയ് ദത്ത് രംഗത്ത്.ദ ക്രേസി അൺറ്റോൽഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയി എന്ന പേരിൽ യാസിർ എഴുതിയ ജീവിതകഥയിൽ തന്നെ അപമാനി ച്ച് പണമുണ്ടാക്കാനുള്ള ശ്രമമാണുള്ളതെന്നും ഇതിനെതിരെ ശക്തമായ നിയമ നടപടിക്കൊരുങ്ങുകയാണ് താനെന്നും സഞ്ജയ് ട്വിറ്ററിൽ കുറിച്ചു.

മാത്രമല്ല തന്റെ യഥാർത്ഥ ജീവിതകഥ പ്രസിദ്ധീകരിക്കുമെന്നും താരം ആരാധകരെ അറിയിച്ചി ട്ടുണ്ട്. 'ജുഗർനോട് പബ്ലിക്കേഷൻസിനെയോ യാസീർ ഉസ്മാനെയോ എന്റെ ജീവിതകഥ യെഴുതാൻ ഞാൻ ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്റെ പഴയ അഭിമുഖങ്ങളിൽ നിന്നും ന്യൂസ് പേപ്പറുകളിലെ വാർത്താശകലങ്ങളിൽ നിന്നും എടുത്തവയാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.

1990 കളിലെ ടാബ്ലോയിഡുകളും ഗോസിപ്പുമാഗസിനുകളും പിന്നെ കുറച്ച് ഭാവനയും ചേർത്ത് രചിച്ചിരിക്കുന്ന ഇതിനെതിരെ അടുത്ത ഘട്ട നിയമനടപടിയെന്തെന്ന് നിയമവിദഗ്ദരുമായി ആലോചിച്ച് തീരുമാനിക്കും സഞ്ജയ് വ്യക്തമാക്കി. ഇത്തരമൊരു പുസ്തകം തന്റെ പ്രിയപ്പെട്ടവരെ വളരെ വേദനിപ്പിക്കുന്നതായിരിക്കും അതിനാലാണ് അടിയന്തിരമായ നിയമ നടപടി കൈക്കൊള്ളുന്നതെന്നും താരം പറയുന്നു.

അതേസമയം യാസിർ രചിച്ച ജീവിതകഥയിൽ സഞ്ജയ് ദത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തിൽ നിന്നാണ് തുടക്കം. സുനിൽ ദത്തും നർഗീസ് ദത്തും വിവാഹിതരാവുന്നതും സഞ്ജയുടെ ജനനവും അമ്മയുടെ മരണത്തോടെ സഞ്ജയ് നേരിടേണ്ടി വരുന്ന മാനസിക വ്യഥയുമാണ് ആദ്യഭാഗങ്ങളിൽ പറയുന്നത്.