രാജ്യത്ത് എഞ്ചിനിയർ വിസയിലല്ലാത്തവർ എഞ്ചിനിയറിങ് ജോലി ചെയ്യുന്നത് നിയമ വിരുദ്ധമെന്ന് അധികൃതർ.ഇതര പ്രൊഫഷനുകളിൽ നിന്ന് എഞ്ചിനീയർ ജോലിയിലേക്കുള്ള മാറ്റം തൊഴിൽ മന്ത്രാലയം നിർത്തിവച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം ഇതോടെ നൂറുക്കണക്കിന് വിദേശികൾ പ്രയാസത്തിലാകും.

കൂടാതെ ഇഖാമയിൽ എഞ്ചിനീയർ പ്രൊഫഷൻ രേഖപ്പെടുത്താത്ത എഞ്ചിനീയർമാരെ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ പിരിച്ച് വിടണമെന്നും തൊഴിലുടമകളോട് കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സ് നിർദേശിച്ചു. സൗദി കൗൺസിൽ ഓഫ് എഞ്ചിനിയേഴ്‌സ് കഴിഞ്ഞ ദിവസം വ്യവസായികൾക്കയച്ച സർക്കുലറിലാണ് പുതിയ തീരുമാനം അറിയിച്ചത്. പുതിയ എഞ്ചിനിയർമാരെ കൊണ്ട് വരാനുള്ള പരിഷ്‌കരിച്ച മാർഗരേഖ ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നും കൗൺസിൽ അറിയിച്ചു.